സി പി എം സംസ്ഥാന കമ്മിറ്റി ഇന്ന് മുതല്‍, പിന്നാലെ ജില്ലാക്കമ്മിറ്റികളും ചേരും,സ്ഥാനാർഥി പ്രഖ്യാപനം എൽ ഡി എഫ് ജാഥക്ക് ശേഷം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള സി പി എമ്മിന്റെ നേതൃയോഗങ്ങള്‍ മുറുകി. . ഇന്നലെ ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി ഇന്ന് മുതല്‍ സി പി എം സംസ്ഥാന കമ്മിറ്റി യോഗം ആരംഭിക്കും. മുന്നണിയിലെ വിവിധ പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയാണ് പ്രധാനമായും നടക്കുക. കൂടാതെ എല്‍ ഡി എഫ് പ്രചാരണ് തന്ത്രങ്ങളും ചര്‍ച്ചയമാകും. കഴിഞ്ഞ തവണ സ്വതന്ത്രന്മാര് ഉള്‍പ്പെടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ട് നല്‍കേണ്ടി വരുമെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് എം, എല്‍ ജെ ഡി എന്നീ പുതുതായി വന്നു ചേര്‍ന്ന കക്ഷികള്‍ക്ക് ആണ് സീറ്റുകള്‍ പ്രധാനമായും നല്‍കേണ്ടി വരിക. ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണമെന്ന കാര്യത്തിലും സംസ്ഥാന കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച നടക്കും. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും ഇളവ് നല്‍കണമോ എന്ന കാര്യത്തിലും ധാരണയുണ്ടാകും.
സംസ്ഥാന സമിതിക്ക് പിന്നാലെ ജില്ലാക്കമ്മിറ്റി യോഗങ്ങളും ചേരും. ഫെബ്രു. എട്ടിനാണ്
കാസർകോട് ജില്ലാ കമ്മിറ്റി ചേരുന്നത്. സ്ഥാനാർഥി ചർച്ചക്ക് പുറമെ എൽ ഡി എഫ് സംസ്ഥാന പ്രചരണ ജാഥാ പരിപാടിയും ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യും. ജില്ലയിൽ അഞ്ചിടത്താണ് സ്വീകരണം.