യന്തിരൻ ‘ജിഗുബ’യുടെ കോപ്പി’; ശങ്കറിനെതിരെ കോടതിയുടെ ജാമ്യമില്ലാ വാറന്റ്
ചെന്നൈ: തമിഴ് ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കറിനെതിരെ എഗ്മൂർ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തന്റെ കഥ കോപ്പിയടിച്ചാണ് ‘യന്തിരൻ’ സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണിത്.
ഈ മാസം 19നു ഹാജരാകാൻ ഷങ്കറിനോടു കോടതി ആവശ്യപ്പെട്ടു. തമിഴ്നാടൻ എഴുതിയ ‘ജിഗുബ’ എന്ന കഥയാണ് യന്തിരൻ സിനിമയ്ക്ക് ആധാരമെന്നാണ് ആരോപണം. 1996 ല്‍ തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ച ജിഗൂബ എന്ന കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി. കോപ്പിറൈറ്റ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരിലാണ് കേസ്. 2010 ലാണ് രജനികാന്തിനെ നായകനാക്കി യന്തിരൻ എന്ന സിനിമ ശങ്കർ ഒരുക്കിയത്. അന്ന് കൊടുത്ത കേസാണ് ഇപ്പോൾ ജാമ്യമില്ലാ വാറന്റ് വരെ എത്തിനിൽക്കുന്നത്. .യന്തിരന്റെ രണ്ടാം ഭാഗവും തിയറ്ററിലെത്തിയിരുന്നു. വൻ സാമ്പത്തിക ലാഭം നേടിയ ചിത്രമായിരുന്നു രണ്ടും.