കാസർകോട് : ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി അച്ചു നായന്മാർമൂലയും മത്സരിക്കുമെന്ന് സൂചന. ജില്ലയിലെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ അച്ചു നായന്മാർമൂലയുടെ സ്ഥാനാർഥിത്വം പരക്കെ ചർച്ചയായി കഴിഞ്ഞു. ഇക്കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഷാനവാസ്
പാദൂരിന്റെ വിജയത്തിന് പിന്നിലും ഇദ്ദേഹത്തിൻറെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. എല്ലാ രാഷ്ട്രീയപാർട്ടികളോടും നേരത്തെ സമദൂരം പാലിച്ചിരുന്ന അച്ചു കാസർകോടിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പരസ്യമായി പ്രതികരിച്ചതും സന്തോഷ് നഗറിൽ ജനങ്ങൾക്കായി ആശുപത്രി നിർമ്മിക്കുമെന്ന പ്രഖ്യാപനവും ഏറെ കൈയടി നേടി കൊടുത്തിരുന്നു. പ്രശസ്തരായ 25ഓളം ഡോക്ടർമാരുടെ സമിതിക്കാണ് ആശുപത്രിയുടെ ചുമതല കൈമാറുക. അടുത്ത മാസത്തോടെ നിർമാണപ്രവൃത്തികൾ ആരംഭിക്കും. അതേ സമയം അച്ചു നായന്മാർമൂലയുടെ സ്ഥാനാർത്ഥിത്വം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചങ്കിടിപ്പോടെയാണ് വീക്ഷിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ അന്തരിച്ച മുൻ എംഎൽഎ അബ്ദുൽ റസഖിന്റെ തെരഞ്ഞെടുപ്പ് ചുമതലയും വഹിച്ചിരുന്നു.
എന്നാൽ തന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല എന്ന നിലപാടിലാണ് പ്രമുഖ വ്യവസായി കൂടിയായ അച്ചു