136 കോടി ചിലവിൽ നിർമ്മിച്ച കെ എസ് ടി പി റോഡിലെ സിഗ്നലുകളും തെരുവു വിളക്കുകളും കണ്ണടച്ചു. വാഹനാപകടം കൂടിയ ചന്ദ്രഗിരി പാതയിൽ പതുങ്ങിയിരിക്കുന്നത് ദുരന്തം,
കാസർകോട് : കാഞ്ഞങ്ങാട് കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ സ്ഥാപിച്ച തെരുവുവിളക്കുകളില്‍ ഭൂരിഭാഗവും കണ്ണടച്ചു. 55 ഇരുകൈ വിളക്കുകളും 344 ഒറ്റക്കൈ വിളക്കുകളുമാണ് 28കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലുള്ളത്. ഇതില്‍ 90 ശത മാനവും കേടായിട്ടുണ്ട്. ട്രാഫിക് നിയ്രത്രണത്തിനായി സ്ഥാപിച്ച സിഗ്നല്‍ വിളക്കുകളില്‍ വിരലിലെണെവുന്നവ മാത്രമാണ് ഇപ്പോള്‍ കത്തുന്നത്. സൌരോര്‍ജ്ജ പാനലും ബാറ്ററികളും ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നവയാണ് വിളക്കുകളെല്ലാം. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് തെരുവുവിഉക്കുകള് അകാലചരമം പ്രാപിച്ചതെന്നാണ് ആരോപണം. തൂണുകളും ബാറ്ററിപെട്ടികളുമടക്കം തുരുമ്പെടുത്തുകൊണ്ടിരിക്കുന്നു. സിഗ്നല്‍ വിളക്കുകളാകട്ടെ വാഹനങ്ങള്‍ ഇടിച്ചും മറ്റുമാണ് തകര്‍ന്നത്. 136 കോടി ചിലവില്‍ നിര്‍മ്മിച്ച റോഡില്‍ വി ഉക്കുകള് സ്ഥാപിക്കാന്‍ മാ ത്രം ലക്ഷങ്ങള്‍ ചിലവഴിച്ചി ട്ടുണ്ട്. മുമ്പ് റോഡില്‍ തദ്ദേ ശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയിരുന്ന തെരുവുവിളക്കുകള്‍ റോഡ് നവീകരണത്തോടെ സൌരോര്ജ്ജവിളക്കുകള്ക്കു വഴിമാറുകയായിരുന്നു. ഇപ്പോള്‍ ഫലത്തില്‍ രണ്ടും ഇല്ലാത്ത സ്ഥിതിയാണ്. ആകെയുള്ളത് എം എല്‍ എ പദ്ധതികളിലും മറ്റും പ്രധാന കവലകളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ്. നവീകരണത്തോടെ ദേശീയപാത വഴി സഞ്ചരിച്ചിരുന്ന അന്യസംസ്ഥാന ത്തില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ മിക്കവയും ഈ പാതവഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഇങ്ങനെ രാപ്പകല്‍ ഭേദമില്ലാതെ വാഹന ത്തിരക്കേറിയ പാതകളിലാണ് സിഗ്നല്‍ വിളക്കുകളടക്കം ഭൂരിഭാഗം വിളക്കുകളും കണ്ണുചിമ്മിയത്. അമിതവേഗം കാരണം വാഹനാപകടം കൂടിയ ചന്ദ്രഗിരി പാതയില്‍ വിളക്കുകള്‍ ഇല്ലാത്തത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.