തന്റെ മേഖല കൃഷിയിയാണെന്ന് തിരിച്ചരിഞ്ഞ കെ.വി രാഘവന് മാക്കി,തൊഴിലില്ലെന്ന് പറഞ്ഞ് നടക്കുന്ന ഇന്നത്തെ യുവാക്കള്‍ക്ക് പ്രചോദനമാണ് ഈ കര്ഷകന്
കാത്തങ്ങാട്: രാവണീശ്വരം ഗ്രാമത്തിൻ്റെ കാർഷികമേഖലയിൽ കർമ്മനിരതനാണ് കെ വി രാഘവൻ മാക്കി’ ചെങ്കൽ മേഖലയിലെ തൊഴിലാളിയായി ജീവിതം ആരംഭിച്ച കെ വി രാഘവൻ പിന്നീട് തൻ്റെ മേഖല കൃഷിയിടമാണെന്ന് തിരിച്ചറിഞ്ഞാണ് ആ മേഖലയിലേക്ക് എത്തുന്നത് ആദ്യഘട്ടത്തിൽ വാഴക്കൃഷിക്ക് ആയിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത് പിന്നെ നെല്ല് കക്കിരി, വെള്ളരി മധുരക്കിഴങ്ങ് കുമ്പളം തുടങ്ങി പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു. രാവണീശ്വരം ഗ്രാമത്തിലെ പ്രധാന കർഷകരിൽ ഒരാളായി രാഘവൻ മാറി പുലർച്ചെ അഞ്ചു മണിക്ക് തുടങ്ങുന്ന കൃഷിപ്പണി രാത്രിയോളം ഈ മേഖലയിൽ തന്നെ ചെലവഴിക്കുന്ന അപൂർവ്വം കർഷകരിൽ ഒരാളാണ് കെ വി രാഘവൻ കൃഷിയോടൊപ്പം തന്നെ പൊതു രംഗത്തും സജീവ സാന്നിധ്യമാണ് ഇദ്ദേഹം സിപിഐഎം രാവണീശ്വരം മാക്കി ബ്രാഞ്ച് അംഗം നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു രാവണീശ്വരം ഡിവിഷൻ കമ്മിറ്റി അംഗം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു
തൊഴിലില്ലെന്ന് പറഞ്ഞ് നടക്കുന്ന ഇന്നത്തെ യുവാക്കൾക്ക് പ്രചോദനമാണ് ഈ കർഷകൻ