കെ കുഞ്ഞിരാമന് എം എല്‍ എ ക്ക് ഒരു സവിശേഷതയുണ്ട്അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലല്ല.എം എല്‍ എ സ്ഥാനം വരുമാനമുണ്ടാക്കാനുള്ള മാര്‍ഗവുമല്ല
ഉദുമ: കെ കുഞ്ഞിരാമൻ എം എൽ എ ക്ക് ഒരു സവിശേഷത ഉണ്ട്.അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം തൊഴിലല്ല.എം എൽ എ സ്ഥാനം വരുമാനമുണ്ടാക്കാനുള്ള മാർഗവും അല്ല.പൊതു പ്രവർത്തനത്തിന്റെ ഇടവേളകളിൽ എല്ലാം ആ മനുഷ്യൻ തലയിൽ ഒരു കെട്ടും കെട്ടി പറമ്പിലേക്കിറങ്ങും.നെല്ല് കൊയ്യാനും,പച്ചക്കറി നടാനും ആ കർഷകൻ മുന്നിലുണ്ടാകും.ഉദുമയിലെ രാഷ്ട്രീയത്തിൽ കെ കുഞ്ഞിരാമൻ എന്ന പേരിന് സവിശേഷമായ സ്ഥാനം ഉണ്ട്.നിസ്വ വർഗ്ഗത്തിന്റെ അവകാശപോരാട്ടങ്ങൾക്കായി ആ മനുഷ്യൻ എന്നും മുന്നണിയിൽ ഉണ്ടായിരുന്നു.ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ കണ്ണീർ ഒപ്പാൻ അദ്ദേഹം നടന്നു തീർക്കാത്ത വഴികൾ ഉദുമയിൽ ഉണ്ടാകില്ല.ഒരാളോടും അദ്ദേഹം കയർത്തു സംസാരിച്ചതായി ഇന്നേവരെ പരാതിയുണ്ടായിട്ടില്ല.ആ സവിശേഷതകൾ കൊണ്ടാണ് കെ സുധാകരൻ എന്ന കേരള രാഷ്ട്രീയയത്തിലെ ലീഡിങ് ഫിഗറുകൾക്കൊന്നിനു കുഞ്ഞിരാമന്റെ മുന്നിൽ തിരഞ്ഞെടുപ്പിൽ തോറ്റു മടങ്ങേണ്ടി വന്നത്.തനിക്ക് മുന്നിൽ ഇവനാര് എന്ന് ആദ്യം ചിന്തിച്ച സുധാകരൻ തോൽവിക്ക് ശേഷം പോയ വഴിക്ക് പിന്നെ പുല്ല് പോലും മുളച്ചിട്ടില്ല.
കെ കുഞ്ഞിരാമൻ എന്ന കർഷകൻ അപരന്റെ വേദനകൾ ശമിപ്പിക്കാൻ ശ്രമിക്കുന്ന അതേ കാലത്ത് കാസർഗോട്ടെ എൻഡോസൾഫാൻ ഇരകളെ അപമാനിച്ചു കൊണ്ടേയിരുന്ന ഒരു കാർഷിക ശാസ്ത്രജ്ഞൻ ഉണ്ട്.അയാളുടെ പേര് ഡോ ശ്രീകുമാർ എന്നാണ്.ഇടതുപക്ഷത്തിന്റെ പൊതു നിലപാടുകളോട് പിന്തിരിഞ്ഞു നിൽക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും സമീപനം.പക്ഷേ തൊഴിലിടത്തിൽ ഇടതു സംഘടനയുടെ ഭാഗമായി നിന്ന് ഇടതുപക്ഷ ആഭിമുഖ്യം ഉള്ള ആളാണെന്നു വരുത്തി തീർക്കാനും അയാൾക്ക് സാധിച്ചു.പരിഷത്ത് അടക്കമുള്ള സംഘടനകളുടെ ഭാഗമായും അയാൾ നിന്നു.അപ്പോഴും മനുഷ്യത്വ രഹിതമായ സമീപനങ്ങൾ അയാൾ തുടർന്നു.ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടറായ ഒരു ഭിന്ന ശേഷിക്കാരനോടുള്ള പെരുമാറ്റത്തിൽ അടക്കം.
ഇന്ന് ശ്രീകുമാർ കുഞ്ഞിരാമൻ എം എൽ എ ക്കെതിരെ ഒരു ആരോപണം ഉന്നയിക്കുന്നു.കാസർകോടിന് പുറത്തുള്ള ലോകത്ത് കുറച്ച് ദിവസത്തേക്ക് കുഞ്ഞിരാമനെ ഇരുട്ടിൽ നിർത്താൻ ശ്രീകുമാറിന് സാധിച്ചേക്കാം.പക്ഷേ കുഞ്ഞിരാമൻ എം എൽ എ യെയും ശ്രീകുമാറിനെയും നന്നായി അറിയാവുന്ന ഈ നാട്ടുകാർക്ക് സംശയങ്ങൾ ഏതുമില്ല.ഇടതുപക്ഷ ഭരണകൂടത്തിൽ നിന്ന് മുൻപ് ഏറ്റു വാങ്ങേണ്ടി വന്ന ശാസനകളിൽ ശ്രീകുമാറിന് അസ്വസ്ഥത ഉണ്ടാകാം.എല്ലാ ഇടതുപക്ഷ വേദികളിൽ നിന്നും ശ്രീകുമാറിനെ മാറ്റി നിർത്തുന്നതിലുള്ള സങ്കടവും അദ്ദേഹത്തിനുണ്ടാകാം .നല്ല ഓഫറുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകാം.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചാലും,ഏതൊക്കെ കള്ളങ്ങൾ പടച്ചു വിട്ടാലും സഖാവ് കുഞ്ഞിരാമന്റെയോ അദ്ദേഹത്തിന്റെ പാർട്ടിയുടേയോ ജനപ്രീതിക്ക് മങ്ങലേൽപ്പിക്കാൻ അതൊന്നും പര്യാപ്തമേയല്ലെന്നാണ് ഉദുമ ക്കാരുടെ അഭിപ്രായം