ഇനി സുല്‍ത്താന്‍ പറയുന്നത് നെല്ലിക്കുന്ന് കേള്‍ക്കും.
കാസര്‍കോട് നഗരസഭയിലെ 2, 34 ,35, വാര്‍ഡുകളില്‍ വിജയികളെ നിശ്ചയിക്കുന്നത് നെല്ലിക്കുന്ന് സുല്‍ത്താന്‍ സമീര്‍ എസ് ബി കെ .
കാസര്‍കോട് : കാസര്‍കോട് നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് വിജയികളെ നിശ്ചയിക്കുന്നത്
ശതകോടീശ്വരനും വിദേശ വ്യവസായിയും നെല്ലിക്കുന്ന് സുല്‍ത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്നു സമീര്‍ എസ് ബി കെയായിരിക്കുമെന്ന് അവകാശവാദം. നെല്ലിക്കുന്ന് പ്രദേശത്തുള്ള 2, 34 ,35 തനിക്ക് വന്‍ സ്വാധീനം ഉണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ട് എസ് ബി കെ രംഗത്തുവന്നത്ത്. .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന് 400 ല്‍ ഏറെ ഭൂരിപക്ഷമുണ്ടായിരുന്ന 35 വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ബാസ് ബിഗേതോടുള്ള അപ്രീതി കാരണം പരാജയപെടുത്താന്‍ പാര്‍ട്ടിയിലെ ചിലര്‍ ചുമതലപ്പെടുത്തിയത് എസ് ബി കെ എന്നെ നെല്ലിക്കുന്ന് സുല്‍ത്താനായിരുന്നു , അബ്ബാസ് ബീഗം പരാജയപ്പെടുകയും അത് നാട്ടില്‍ ആഘോഷമാക്കുകയും ചെയ്തതോടുകൂടി സമീര്‍ എസ് ബി കെ എന്ന വ്യവസായിയുടെ കരുത്ത് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പ് കൂടിയായായിരുന്നു അത് . അത് കൊണ്ട് തന്നെ ഇത്തവണ നെല്ലിക്കുന്ന് പ്രദേശത്തെ 3 വാര്‍ഡിന്റെ സമ്പൂര്‍ണ ഉത്തരവാദിത്യം സമീര്‍ എസ് ബി കെ ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ കൂടി സ്വയം ഏറ്റെടുത്തിരിക്കുന്നത് . ഇതോടെ ജില്ലാ ലീഗ് നേതൃത്വത്തിനും പ്രാദേശിക നേതാക്കള്‍ക്കും വലിയ ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ല. സംസ്ഥാനത്തെ ലീഗ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ മുതിര്‍ന്ന നേതാക്കളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ബാനറുകളാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രതിഷ്ഠിക്കുന്നതങ്കിലും ഇവിടെ എസ് ബി കെ യുടെ ചിത്രമാണ് സ്ഥാനാര്‍ത്ഥിക്ക് മുകളിലിലായി ബന്ധുകൂടിയായ കാസര്‍കോട് എം എല്‍ എ നെല്ലിക്കുന്നിനോടൊപ്പം അതീവ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് . മാത്രമല്ല പ്രചരണം നോട്ടീസുകളിലും ഇദ്ദേഹം തന്നെയാണ് താരം . എന്നാല്‍ ഇത് ചില ലീഗ് അണികള്‍ക്കിടയില്‍ അമര്‍ഷം ഉളവാക്കിയെങ്കിലും പ്രതിഷേധം കാര്യമാക്കേണ്ടെന്നും മുന്നോട്ടു പോകാമെന്ന് ജില്ലാ നേതൃത്വം പച്ചക്കൊടി കാട്ടി. ഇത്തരത്തില്‍ പ്രതിഷേധിച്ച പതിനാറോളം പ്രവര്ത്തകെതിരെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അച്ചടക്കനടപടികള്‍ ഉണടാകുമെന്ന് മുതിർന്ന നേതാവ് സുല്‍ത്താന്‍ ഉറപ്പു നൽകിയിരിക്കുയാണ് . രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ബാസ് ബീഗം 34 വാര്‍ഡിലെ അബ്ദുറഹ്മാന് ചക്കര 35 വാര്‍ഡിലെ സിയാന ഹനീഫ് തുടങ്ങിയവരെ വിജയിപ്പിക്കുമെന്ന് സെമീര്‍ ബി എസ് കെ പാര്‍ട്ടിക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ് .അതെ സമയം ചില ക്ലബ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി അനുയായികള്‍ക്കും 3 വാര്‍ഡുകളിലും ഒരാളെ തന്നെ ചുമതലപെടുത്തിയതില് ആശങ്കാകുലരാണ്. രണ്ടാം വാര്‍ഡില്‍ പാര്‍ട്ടിയില്‍ ചില അന്തര്‍ധാരകള്‍ നടക്കുന്നുണ്ടെന്നും അബ്ബാസ് ബീഗം വീണ്ടും പരാജയപ്പെടുമെന്നാണ് ഇവര്‍ പാർട്ടിക്ക് നല്കുന്ന മുന്നറിയിപ്പ് . പ്രാദേശിക നേതൃത്വത്തിന്റെ തണുപ്പന്‍ സമീപനത്തിന്റെ പിന്നാലെ സമീര്‍ എസ് ബി കെ കൂടി കൈ ഒഴിഞ്ഞാല്‍ എല്ലാം അവതാളത്തിലാകുമെന്ന ബോധ്യമുള്ളതിനാല്‍ വിമര്‍ശനവുമായി ആരും പരസ്യമായി രംഗത്ത് വന്നിട്ടില്ല. അടുത്ത തവണ മുസ്ലിംലീഗിന്റെ ചെയര്മാന് സ്ഥാനാര്‍ഥിയായി സെമീര്‍ എസ് ബി കെയെ പരിഗണിക്കാമെന്നും നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതോടെ കേരളത്തില്‍ തന്നെഏറ്റവും പണം ഒഴുകുന്ന വാര്‍ഡുകളായി ഈ മൂന്ന് വാര്‍ഡുകള്‍ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.