എല്‍ഡിഎഫ് കുതിപ്പ് തുടങ്ങി; ആന്തൂർ നഗരസഭയിൽ ആറ് വാര്‍ഡുകളില്‍ എതിരില്ലാത്ത ജയം
കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും മരുന്നിനുപോലും ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താനായില്ല.
സി പി മുഹാസ് (വാര്‍ഡ് 2 മോറാഴ), എം പ്രീത (3 കാനൂല്), എം പി നളിനി (10 കോള്‍മൊട്ട), എം ശ്രീഷ (11 നണിച്ചേരി), ഇ അഞ്ജന (16 ആന്തൂര്‍), വി സതീദേവി (24 ഒഴക്രോം) എന്നിവര്‍ക്കാണ് എതിരില്ലാത്തത്.
ഇതിനു പുറമെ തളിപ്പറമ്പ് നഗരസഭയിലെ ഒരു വാര്‍ഡും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാര്‍ഡും എല്‍ഡിഎഫിന് എതിരില്ലാതെ ലഭിച്ചു. തളിപ്പറമ്പ് നഗരസഭ 25ാം വാര്‍ഡായ കൂവോട് ഡി വനജ, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇ സി സതി, പതിനൊന്നാംവാര്‍ഡില്‍ കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കെ ധനഞ്ജയന് എന്നിവര്‍ക്കും എതിരുണ്ടായില്ല.
2015ല്‍ ആന്തൂര്‍ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 14ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 14 സീറ്റിലും മുന്നണി സ്ഥാനാര്‍ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ആദ്യ നഗരസഭയെന്ന ഖ്യാതിയും ആന്തൂരിന് സ്വന്തമായി
അതിനിടെ കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 11 വാർഡുകളാണ് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ തന്നെ എൽഡിഎഫ് സ്വന്തമാക്കിയത്.
മൂന്നാം വാർഡ് അഡുവാപ്പുറം നോർത്തിൽ ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീൽ കെ വി മിനി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റിൽ കെ പി രമണി, ഒമ്പതാം വാർഡ് മലപ്പട്ടം വെസ്റ്റിൽ ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തലയിൽ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
2005ൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ ശ്രദ്ധ നേടിയിരുന്നു.