മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിനിടെ കാസര്‍കോട് നഗരത്തില്‍ ഉണ്ടായ വെടിവെപ്പിന് ഇന്നേക്ക് 11 വർഷം തികയുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു മുസ്ലിംലീഗ് പ്രവര്ത്തകന് കൈതക്കാട്ടെ മുസ്തഫ ഹാജിയുടെ മകന് ഷഫീഖ് (18) കൊല്ലപ്പെടുകയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച നിലയിൽ ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു.ഇടത് നെഞ്ചില്‍
വെടിയുണ്ട കയറിയ ഷഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ കറന്തക്കാട് വെച്ചാണ് അസര്‍ കുത്തേറ്റ് മരിച്ചത്.
രണ്ട് പോലീസ് ജീപ്പുകള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കുകയും മറിച്ചിടുകയും ചെയ്തിരുന്നു
അക്രമത്തില്‍ എസ് ഐ സിബി മാത്യുവിന് പരിക്കേറ്റ് നിരവധി ദിവസങ്ങളാണ് മംഗലാപുരം ആശുപത്രിയിൽ കഴിയേണ്ടി വന്നത്.കല്ലേറിൽ സംഘര്‍ഷത്തിലും കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടടക്കം ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കേറ്റു.വൈകിട്ട് നാലിനായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നിശ്ചയിച്ചിരുന്നത്. മൂന്നുമണിയായപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ലീഗ് പ്രവര്‍ത്തകര്‍ ചെറിയ പ്രകടനങ്ങളായി എത്തിത്തുടങ്ങി. ഇതിനിടെ ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി നഗരത്തില്‍ പ്രദക്ഷിണം തുടങ്ങി. എം പി അബ്ദുസമദ് സമദാനി ഉദ്ഘാടന പ്രസംഗിക്കുമ്പോൾ ള്‍
പുറത്ത് ഒരുസംഘം പ്രസ്ക്ലബ്ബിന് താഴെ നിന്ന് കോഓപ്പറേറ്റീവ് ബാങ്കിന് നേരെ കല്ലേറു നടത്തി. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതാണ് തുടക്കം. ഇതിനിടെ പുതിയ സ്റ്റാന്‍ഡ് പരിസരത്തെ സലഫി സെന്റര്‍ പൂര്‍ണമായും അക്രമികൾ തകര്‍ത്തു. ഒരു കെ എസ് ആര് ടി സി ബസ്സിനും കേടുപറ്റി. സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാനാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്ന് രാംദാസ്
പോത്തന്റെ വാദം പിന്നീട് സിബിഐ അംഗീകരിക്കുകയുണ്ടായി.
എന്നാല്‍ ലീഗ് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ചിലര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മുസ്ലിം ലീഗ് പറയുന്നത്. പോലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് തൊട്ടടുത്ത ദിവസം തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആച രിക്കുകയും ചെയ്തു.
നിസാര്‍ കമ്മീഷനെ രൂപകരിച്ചതും പിരിച്ചുവിട്ടതും എന്തിന്?
വെടിവെപ്പ് സംഭവത്തെക്കുറിച്ച് ജുഡീഷ്വല്‍ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോണ്‍ഗ്രസും ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് നിസാര്‍ അധ്യക്ഷനായി എൽ ഡി എഫ് സര്‍ക്കാര്‍ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോള്‍ കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തു. എന്നാല്‍ പിന്നീട് കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ വലിയ ആരോപണമുയര്‍ന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വല്‍ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് ഉമ്മൻചാണ്ടി സര്‍ക്കാര്‍ പറഞ്ഞു ഒഴിയുകയിരുന്നു.
സി.ബി.ഐ അന്വേഷണം
രാംദാസ് പോത്തന് ഗണ്‍മാന്റെ കയ്യില്‍ നിന്ന് തോക്കുവാങ്ങി വെടിവെയ്ക്കുകയായിരുന്നെന്നാണ് ലീഗിന്റെയും കുടുംബത്തിന്റെയും ആരോപണം. വെടിവെപ്പിനെ തുടർന്ന് ഷഫീക്കിന്റെ വീട്ടുകാര്‍ സ്റ്റേഷന് എസ്.ഐയ്ക്ക പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ജെ.എഫ്.സി.എം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് എസ്.പിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് പറഞ്ഞ് ഷഫീക്കിന്റെ പിതാവ് മുസ്തഫ ഹാജി ഹൈക്കോടതിയെ സമീപിച്ചു.തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ഷഫീക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പോലീസ് വെടിവെപ്പ് കേസില്‍ അന്നത്തെ കാസർഗോഡ് എസ്.പി രാംദാസ് പോത്തനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റ് എസ്.പി വി.കെ രഘുകുമാര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
രാംദാസ് പോത്തന്റെ കോടതിയിൽ നൽകിയ മൊഴി
വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നല്‍കിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണില്‍ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പ്രവര്‍ത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു.
തുടര്‍ന്ന് ടൗണിലെ പട്ടിക ജാതിക്കാര്‍ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷണ്മുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂര്‍വ്വം വര്‍ഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.പോലീസ് ജീപ്പ്, കെ.എസ്.ആര്.ടി.സി ബസ്സുകള്‍ തകര്‍ത്ത് അക്രമണം ശക്തമായതോടെ പോലീസ് കണ്ണീര് വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പോലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സര്‍വ്വീസ് റിവോള്‍വര്‍ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികള്‍ പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പില്‍ ഒരു മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടു.കാസര്‍കോഡ് സാധാരണഗതിയില്‍ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെടാറുള്ളത്. കാസര്‍കോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍ക്കോഡ് സംഘര്‍ഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നു. മലബാറില്‍ ഒന്നാകെ വര്‍ഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.
വെടിവെപ്പ് കേസിൽ കോടതി വിധി എന്തായിരുന്നു
ലീഗ് പ്രവര്ത്തകന് കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തില്‍ റിട്ട. എസ്.പി. രാംദാസ് പോത്തന് കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടണ് 2013 എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ സമര്‍പ്പിച്ചത്. നന്ദകുമാറിനു പുറമെ ഡിഐജി സൈനുഗതറും എസ്പി ജോസ് മോഹനുമാണ് കേസില്‍ അന്വേഷണം നടത്തിയത്.
സ്വയരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന രാംദാസ് പോത്തന്റെ വാദം സിബിഐ റിപ്പോര്‍ട്ടില്‍ ശരിവെക്കുന്നു. സ്വയരക്ഷയ്ക്കും സഹപ്രവര്‍ത്തകരുടെ രക്ഷയ്ക്കും അക്രമം തടയുന്നതിനുമാണ് വെടിവെപ്പ് നടന്നത്. കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായ നടപടിയാണ് രാംദാസ് പോത്തന്റെ ഭാഗത്തുനിന്നും ഉണ്ടായത്ന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലന്നും സി ബി ഐ കോടതിയെ അറിയിച്ചു
ജില്ലയിലെ ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീന്, എ. ഹമീദ് ഹാജി എന്നിവരുള്പെടെയുള്ളവരില് നിന്നും രാംദാസ് പോത്തനില്‍ നിന്നും ഷഫീഖിന്റെ ബന്ധുക്കളില്‍ നിന്നും ദൃക്സാക്ഷികളായവരില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
വെടിവെപ്പും നിസാർ കമ്മീഷനും ബിജെപി വാദവും
മുസ്ലിംലീഗ് പ്രവര്ത്തകന് വെടിയേറ്റുമരിച്ച സംഭവത്തില്‍ എസ്പിയായിരുന്ന രാംദാസ് പോത്തന് കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു .
വെടിവെപ്പ് സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് ധര്‍ണ നടത്തുകയുണ്ടായി.
ലീഗ് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് ആരോപണമാണ് സുരേന്ദ്രൻ ഉയർത്തിയത്
സ്പെഷ്യൽ റിപ്പോർട്ട് ബുർഹാൻ തളങ്കര