ഫാഷന്‍ ഗോള്‍ഡ്; എം.സി.കമറുദ്ദീനെതിരെ മൂന്ന് സ്ത്രീകൾ കൂടി പരാതി നൽകി എംഎൽഎയെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടേക്കും
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 2017ല്‍ നിക്ഷേപിച്ച 277 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് പയ്യന്നൂര്‍ സ്വദേശിനി പരാതി നല്കി. 2018ല്‍ നിക്ഷേപിച്ച 321 ഗ്രാം സ്വര്‍ണം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് മറ്റൊരു വനിതയും പരാതി നല്കി. 2018ല്‍ നിക്ഷേപിച്ച 15 ലക്ഷം തിരികെ വേണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ സ്വദേശിയും പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന് പരാതിയിലും കമറുദ്ദീനെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. അതേസമയം, കമറുദ്ദീനെ കസ്റ്റിഡിയില്‍ വേണമെന്ന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളും മറ്റു പ്രതികളും ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.