കോടിയേരിയുടെ സ്ഥാനമാറ്റം വൈകി ഉദിച്ച വിവേകെമെന്ന് കെ.പി.എ. മജീദ്. സ്വന്തം അണികളെ പറ്റിച്ച എം എല്‍ എ ജയിലില്‍ കഴിയുമ്പോള്‍ സംരക്ഷിക്കുന്നത് ഏത് വിവേകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നവമാധ്യമങ്ങള്‍
മലപ്പുറം: കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കോടിയേരിയുടെ മകന് ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്. അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. അതേസമയം നൂറുകണക്കിന് മുസ്ലിം ലീഗ് പ്രവർത്തകരെയും കുടുംബങ്ങളെയും തട്ടിപ്പിനിരയായകിയ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെ പാർട്ടി സംരക്ഷിക്കുന്നതും അതിനു ചുക്കാൻ പിടിച്ചോ കെ പി എ മജീദിന്റെ വിവേകം എങ്ങനെയാണ് വിലയിരുത്തേണ്ടതന ചോദ്യം ഉയർത്തിയിരിക്കുകയാണ് നവമാധ്യമങ്ങൾ. വിവേകവും ധാർമികത മുസ്ലിംലീഗിന്റെ ജനപ്രതിനിധികൾക്ക് ബാധകമായാൽ എംഎൽഎമാർ ഇല്ലാത്ത പാർട്ടിയായി മാറുമെന്നും ഇവർ പരിഹസിക്കുന്നു.