കെ.സുരേന്ദ്രൻ മുട്ടുമടക്കി,തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണങ്ങള്‍ ശോഭാ സുരേന്ദ്രന് നയിക്കുമെന്ന്, അനുനയവുമായി ബിജെപി അദ്ധ്യക്ഷന്‍
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക ശോഭാ സുരേന്ദ്രന് ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിടില്ലെന്നും ബിജെപിയില്‍ ഉറച്ചു നില്‍ക്കുമെന്നും പറഞ്ഞു. ബിജെപി സംസ്ഥാന ഘടകത്തിലെ തര്‍ക്കത്തിനും അഭിപ്രായ ഭിന്നതകള്‍ക്കും പിന്നാലെ പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രന് വന്നതോടെയാണ് അനുനയവുമായി സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ബിജെപിയിലെ പ്രശ്നങ്ങള്‍ എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം മലയാളത്തിലെ ഒരു ചാനലിനോട് പറഞ്ഞു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെയും യുഡിഎഫിനെയും ജനം തള്ളുമെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം കണ്ട് യുഡിഎഫ് പനിക്കേണ്ടതില്ല എന്നും പറഞ്ഞ സുരേന്ദ്രന് രമേശ് ചെന്നിത്തലയേക്കാള്‍ വിശ്വാസം ജനങ്ങള്‍ക്ക് ബിജെപിയെ ആണെന്നും പറഞ്ഞു. നേരത്തേ തന്നെ സ്ഥാനത്തു നിന്നും തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന് പരസ്യമായി രംഗത്ത് വന്നിരുന്നു.
സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് ബിഡിജെഎസിലേക്ക് ശോഭ മാറിയേക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പം മത്സരിച്ചേക്കും എന്ന രീതിയിലെല്ലാം വാര്‍ത്തകളും വന്നിരുന്നു. തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്നും ശോഭ സുരേന്ദ്രന് നേരത്തേ വ്യക്തമാക്കിയിരുന്നു. 33 വര്‍ഷം മുമ്ബ് ഒരു വാര്‍ഡ് മെമ്ബര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് താന്‍ ബിജെപിയിലേക്ക് വന്നത്.
സ്ഥാന മോഹി ആയിരുന്നെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാനാധ്യക്ഷനുമായ അസ്വ പി എസ് ശ്രീധര്‍ പിള്ളയുമായി അദ്ദേദേഹത്തിന്റെ കോഴിിക്കോട്ടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുമ്ബോഴായിരുന്നു ശോഭ ഇക്കാര്യം പറഞ്ഞത്. കേന്ദ്രനേതൃത്വത്തെയും ശോഭ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്ക അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.