സ്നേഹത്തിന്റെ മാലാഖ രക്ത രക്ഷസായി, നഴ്സ് കൊന്നുതളളിയത് എട്ട് പിഞ്ചുകുഞ്ഞുങ്ങളെ
കേസിൽ വിചാരണ തുടങ്ങി
ലണ്ടൻ: ആശുപത്രിയിൽ നവജാതശിശുക്കളെ കാരണമില്ലാതെ കൊലപ്പെടുത്തിയ കേസിൽ നഴ്സിന്റെ വിചാരണ തുടങ്ങി. വടക്കുപടിഞ്ഞാറൻ ബ്രിട്ടനിലെ ചെസ്റ്റർ നഗരത്തിലെ ആശുപത്രിയിലെ നഴ്സായ ലൂസി ലെറ്റ്ബി എന്ന മുപ്പതുകാരിയാണ് വിചാരണ നേരിടുന്നത്. എട്ട് കുഞ്ഞുങ്ങളെയാണ് ഇവർ കൊന്നത്. ഇതിനൊപ്പം പത്തുകുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കുഞ്ഞുങ്ങളോട് ഇത്രയും വിരോധം തോന്നാൽ വ്യക്തമായ ഒരു കാരണവും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.nurse2015 ജൂണിനും 2016 ജൂണിനും ഇടയിലാണ് കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടന്നത്. ഈ സമയം ആശുപത്രിയിലെ നവജാതശിശുക്കളുടെ വിഭാഗത്തിലായിരുന്നു ലൂസി ജോലിനാേക്കിയിരുന്നത്. നേരത്തേ പ്രശ്നമൊന്നുമില്ലാതിരുന്ന യൂണിറ്റിൽ അടിക്കടി കുട്ടികൾ മരിച്ചതോടെ അധികൃതർക്ക് സംശയം തോന്നി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ടുതവണ ലൂസിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു. ശക്തമായ തെളിവുകൾ കിട്ടിയതോടെയാണ് ഒടുവിൽ അറസ്റ്റുചെയ്ത്. ചോദ്യംചെയ്യലിൽ കുഞ്ഞുങ്ങളെ കൊന്നകാര്യം ലൂസി സമ്മതിച്ചിട്ടുണ്ട്. അതിനിടെ കൂടുതൽ പേർ ലൂസിക്കെതിരെ രംഗത്തെത്തിയേക്കും എന്നാണ് പൊലീസ് കരുതുന്നത്.