കാസർകോട് നഗരസഭാ മുസ്ലിം ലീഗ് വാർഡുകളിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷം,ഇറക്കുമതി സ്ഥാനാർത്ഥികളെ വേണ്ടെന്ന് പ്രവർത്തകർ.അഞ്ചിടങ്ങളിൽ റിബൽ ഭീഷണി
കാസർകോട്: കാസർകോട് നഗരസഭ യിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കെ വിമത ശബ്ദവുമായി പ്രവർത്തകർ രംഗത്ത്. നേതാക്കളുടെ സ്വന്തക്കാരെയും ഇറക്കുമതി സ്ഥാനാർത്ഥികളെയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ. സ്ഥാനാർഥികളെ കണ്ടെത്തനെന്ന പേരിൽ ശാഖാ തലത്തിൽ നടത്തുന്ന ചർച്ച പ്രഹസനമാണെന്നും നേതാക്കളുടെ ശിങ്കിടികൾ സ്ഥാനാർഥിത്വം ഉറപ്പിച്ചു എന്നാണ് പ്രവർത്തകർ പറയുന്നത്. ഇറക്കുമതി സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്നും ഇത് നാട്ടിലുള്ള പ്രവർത്തകരെ വെല്ലുവിളിക്കുന്നതിന് സമാനമാണെന്നും ഇത്തരം ഇറക്കുമതികൾക്കെതിരെ റിബലായി സ്ഥാനാർഥികളെ നിർത്തണമെന്ന അഭിപ്രായം ശക്തമാകുന്നു . പാർട്ടി യോഗങ്ങളിൽ മെമ്പർമാരെ ഒഴിവാക്കിയാണ് ഇപ്പോൾ തുടർന്നു പോരുന്നത്.മുനിസിപ്പൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
തട്ടിക്കൂട്ടിയ വാർഡ് ഭാരവാഹികളുടെ
അഭിപ്രായത്തിന് മാത്രമേ വിലകൽപ്പിക്കുനെതെങ്കിൽ അത് നേരിടുമെന്നും പ്രമുഖ യൂത്ത് ലീഗ് നേതാവ് വ്യക്തമാക്കി.
പ്രാദേശിക സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് നാട്ടിലെ മുഴുവൻ പാർട്ടി മെമ്പർമാരും ചേർന്നാണെന്നും യോഗത്തിലേക്ക് തള്ളിക്കയറി അഭിപ്രായവും നിർദ്ദേശവും നൽകാൻ ഇടവരുത്തരുതെന്ന് നൗഷാദ് ബാങ്കോട് ഓർമിപ്പിച്ചു.
തളങ്കര, പള്ളിക്കാൽ, ഖാസിലേൻ, ബാങ്കോട്,
ഹൊന്നമൂല തുടങ്ങിയ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി റിബലുകൾ മത്സരരംഗത്തേക്കിറങ്ങാൻ തയ്യാറായി കഴിഞ്ഞു.
ഖാസിലേൻ, കുണ്ടിൽ ദീനാർ വാർഡുകളിലേക്ക് ഒരുക്കി നിർത്തിയിട്ടുള്ള ഇറക്കുമതി സ്ഥാനാർത്ഥികളെ നേതാക്കൾ തന്നെ തിരിച്ചു കൊണ്ടു പോകണമെന്നും അതല്ലെങ്കിൽ ഫോർട്ട് റോഡ് ആവർത്തിക്കുമെന്നും ഇവർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി .