കോഴിക്കോട് : ജുവല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന് രാജിവെക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത് പാണക്കാട് ഹൈദരലി തങ്ങളുടെ നിലപാടിനെ മറികടനന്ന വിവരം പുറത്തുവന്നു. ഉന്നതാധികാര സമിതിയുടെ യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും കൈകൊണ്ട തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം . പാണക്കാട് ഹൈദരലി തങ്ങളുടെ നിലപാടിനെ മറികടന്നു കൊണ്ട് എടുത്ത തീരുമാനത്തെ യോഗത്തിൽ നേതാക്കൾ ചോദ്യം ചെയ്തു . അന്വേഷണം നേരിടുന്നതിന് രാജിവെക്കേണ്ടി വരികയാണെങ്കില്‍ പാര്‍ട്ടിയില്‍ എംഎല്‍എമാര്‍ ബാക്കിയുണ്ടാകില്ലെന്നാണ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു .കോഴിക്കോട് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും കാസര്‍കോട് നടന്ന യുഡിഎഫ് ജില്ലാ യോഗത്തിലും പാണക്കാട് തങ്ങളുടെ നിലപാട് അറിയിച്ചിരുന്നെങ്കിലും അതെല്ലാം ഉന്നതാധികാര സമിതിയുടെ യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും അട്ടിമറിച്ചു .ജുവല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന് രാജിവെക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചത്. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് എംസി ഖമറുദ്ദീന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും എം എൽ എ ആരെയും പറ്റിച്ചിട്ടില്ലനും ബിസിനസ് പൊളിഞ്ഞു പോയതിന് ഖമറുദ്ദീന് വ്യക്തിപരമായി ഉത്തരവാദിയല്ലെന്നും നേതാക്കൾ യോഗത്തിന് ശേഷം അറിയിച്ചു .ഫേഷന്‍ ഗോള്‍ഡ് നഷ്ടത്തിലായതും പൂട്ടിപ്പോയതും പരാതികളും പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്നും ഖമറുദ്ദീന്റെ രാഷ്ട്രീയ പാരമ്പ ര്യവും ചരിത്രവും വിലയിരുത്തിയാണ് അദ്ദേഹത്തിന് മഞ്ചേശ്വരത്ത് മത്സരിക്കാന്‍ സീറ്റു നല്‍കിയതെന്നും ഇവർ കൂട്ടിച്ചേർത്തു .അതേസമയം ഫേഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വിവാദത്തിൽ ഖമറുദ്ദീനെതിരെ പാർട്ടി നടപടി ഉണ്ടാകില്ലന്ന് വ്യക്തമായതോടു
കൂടി തട്ടിപ്പിന് ഇരയായ നൂറുകണക്കിന് ലീഗ് കുടുംബാംഗങ്ങൾ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്തുമെന്നും നേതാക്കൾക്കെതിരെ പ്രചരണം നടത്തുമെന്നും വ്യക്തമാക്കി. പാർട്ടി കൊള്ളക്കാർക്ക് കീഴടങ്ങിയെന്നും തങ്ങൾ നിക്ഷേപകർക്കപ്പമാണ് എന്നുള്ളത് വെറും വാചകക്കസർത്താ യി മാറിയിരിക്കുകയാണന്നും ഇവർ ആരോപിച്ചു. ഇരയാക്കപ്പെട്ടവർ സ്വന്തം കുടുംബങ്ങൾ കേന്ദ്രീകരിച്ചു പാർട്ടിയിൽ നിന്നും തങ്ങൾക്ക് നേരിട്ട് വഞ്ചനാപരമായ നിലപാട് വിശദീകരിക്കാനും തീരുമാനമായി. ഖമറുദ്ദീനെതിരെ പരാതി നൽകിയിരിക്കുന്നത് പണം നഷ്ടപ്പെട്ടവരണെന്നും ഇതിനെ രാഷ്ട്രീയ വൽക്കരിച്ചു പുകമറ സൃഷ്ടിക്കുകയും ചെയ്തതോടുകൂടി പാർട്ടി തങ്ങളെ വഞ്ചിക്കുകയാണെന്നും ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നുള്ളത് ഓർക്കണമെന്നും നിക്ഷേപകർ പറയുന്നു .