പെന്‍സില്‍വാനിയ സംസ്ഥാനത്തുകൂടി മുന്നിലത്തെി 284 ഇലക്ട്രറല്‍ വോട്ടുകള്‍ സ്വന്തമാക്കി ബൈഡന് വിജയം ഉറപ്പിച്ചു. ജയത്തിന് ആകെ വേണ്ടത് 270 ഇലക്ട്രറല്‍ വോട്ടുകളാണ് . ഇതോടെ അമേരിക്കയുടെ 46-ാ മത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന് മാറും.ഇന്ത്യന്‍ വംശജ കമല ഹാരീസ് വൈസ് പ്രസിഡന്റാകും. ചരിത്രത്തിലാദ്യമായിട്ടാണ് വനിത അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്നത്.
മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളിലും നിലവില്‍ ബൈഡനാണ് മുന്നില്‍. ഇതോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡന് യുഎസിന്റെ പ്രസിഡന്റാകും
അടുത്ത വര്‍ഷം ജനുവരി 20 നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക.വൈറ്റ് ഹൗസിലേക്കെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ജോ ബൈഡന്(78) ഇതോടെ 1992 നു ശേഷം തോല്‍ക്കുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി.ജോര്‍ജ്ജ് ബുഷായിരുന്നു തോറ്റ അവസാനത്തെ പ്രസിഡന്റ്. ബില്‍ ക്ളിന്റനാണ് തോല്പിച്ചത്. അതേസമയം താൻ വിജയിച്ചതായി സ്വയം പ്രഖ്യാപിച്ച റൊണാൾഡോ വീണ്ടും ട്വിറ്ററിൽ രംഗപ്രവേശം ചെയ്തിരിക്കുകയാണ്.