യുവതിയുടെ മരണം കുറ്റിക്കോൽ കോണ്‍ഗ്രസ് നേതാവിന്റെ വീട് പൊലീസ് മുദ്രവെച്ച് പൂട്ടി
കാസർകോട് :കുറ്റിക്കോൽ കരിവേടകത്തെ ജിനോ ജോസിന്റെ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ജോസ് പാറത്തട്ടേലിന്റെ വീട് പൊലീസ് സീല്‍ ചെയ്തു. കോവിഡ് സെന്ററിലേക്ക് പോകാന്‍ വിസ്സമതിച്ചു വീട്ടില്‍ തന്നെ നിന്ന ജോസിനെയും അമ്മ മേരിയേയും പൊലീസ് നിര്‍ബന്ധിച്ച് പടന്നക്കാട് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി. നാല് മക്കളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായത്തോടെ പൊലീസ് ജിനോ ജോസിന്റെ കുടുംബത്തെ ഏല്പിച്ചു.ജിനോ ജോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാനസിക- ശാരീരിക പീഡനമാണ് മരണത്തിന് കാരണമായതെന്നും ആരോപിച്ച് ജിനോയുടെ സഹോദരന് ബേഡകം പോലീസില്‍ നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോസ് പാറത്തട്ടേലിനും അമ്മ മേരിക്കും എതിരെ കേസെടുത്തിരുന്നു. ഇരുവര്‍ക്കും കോവിഡ് പോസിറ്റീവ്ആയതിനാലാണ് പോലീസ് ചികിത്സയില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ്സ് ബന്തടുക്ക മണ്ഡലം പ്രസിഡന്റും കുറ്റിക്കോല്പഞ്ചായത്തംഗവുമാണ് ജോസ്.