കാസർകോട്ടെ കരിങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് പരിശോധന, അനധികൃത ക്വാറികൾക്ക് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വം
കാസര്‍കോട് : ജില്ലയിലെ വിവിധ കരിങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കണ്ടെത്തി. അനധികൃതമായി കരിങ്കല്‍ കടത്തുന്ന പത്ത് ലോറികളും വിജിലന്‍സ് പിടിച്ചെടുത്തു.
ജില്ലയിലെ എട്ട് ക്വാറികളില്‍ നടത്തിയ പരിശോധനയില്‍ കിന്നിങ്കാര്‍, ബേഡകം, പെരിയ, അമ്പലത്തറ എന്നിവിടങ്ങളിലായി ആറ് ക്വാറികള്‍ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. സംസ്ഥാനവ്യാപകമായി നടത്തിയ ‘ഓപ്പറേഷന് സ്റ്റോണ്വാളി’ ന്റെ ഭാഗമായിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങള്‍ അതത് പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇത് ജിയോളജി വകുപ്പിന് കൈമാറും. ക്വാറികള്‍ക്കെതിരേ പിഴയീടാക്കാനും വാഹനങ്ങളുടെ പാസ് റദ്ദാക്കാനും റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണന് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. ഇന്‍സ്പെക്ടര്‍മാരായ വി.ഉണ്ണിക്കൃഷ്ണന്, സിബി തോമസ്, എസ്.ഐ. കെ.രമേശന്, വി.വേണു, പി.കെ. രഞ്ജിത്ത് കുമാര്‍, കൃഷ്ണന്, മധുസുദനന്‍, ഉമേഷ്, എന്‍.മനോജ്, കെ.വി.സുരേഷന്‍, വി.ടി.സുഭാഷ് ചന്ദ്രന്, എം.സന്തോഷ് കുമാര്‍, വിനോദ്, ശ്രീനിവാസന്, മിത്ര, ഉമേഷ് നാരായണന്, വി.സുനില്‍കുമാര്‍ എന്നിവരും പരിശോധനയില്‍ സംബന്ധിച്ചു.
അതേസമയം അനധികൃത ഖനനം നടക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോറെയാണെന്ന് ആരോപണമുണ്ട്. സർവ്വ സന്നഹങ്ങളോടെ പ്രവർത്തനം തുടരുന്ന ക്വാറി സംഘങ്ങൾക്ക്
ഉദ്യോഗസ്ഥ തലത്തിൽ അളവറ്റ
സഹായങ്ങൾ ലഭിക്കുന്നത് പരസ്യമായ രഹസ്യമാണ്. പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്
എന്നീ വകുപ്പുകൾ
കണ്ണാടക്കുന്നത് കൊണ്ടാണ് ക്വാറി മാഫിയ അതിശക്തരാകുന്നതെന്നും നാട്ടുകാർ പറയുന്നു. ലൈസൻസ് ഉള്ള ക്വാറികളിൽ അമിത ഖനനം മൂലം കടുത്ത പാരിസ്ഥിതിക ആഘ തവും സൃഷ്ടിക്കുന്നുണ്ട്.