വാഗ്ദാനം പാലിച്ച് എല്‍ ഡി എഫ്, ദേശീയപാത വികസനം നിര്‍മാണോദ്ഘാടനം 13ന് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായിയും ചേര്‍ന്ന് ശിലയിടുംആദ്യഘട്ടം തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട് വരെ.
കാസര്‍കോട്:
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിvന്റെ നിര്‍മാണോദ്ഘാടനം ഈ മാസം 13ന് നടക്കും. തലപ്പാടിമുതല്‍ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിര്‍മാണമാണ് തുടങ്ങുന്നത്. ഡല്‍ഹിയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോണ്‍ഫറന്‍സ് വഴിനിർമാണ പ്രവൃത്തിക്ക് ശിലയിടും. കോഴിക്കോട് ബൈപ്പാസ്, പയ്യോ ളിപാലം – മുടാടി പാലം ആറുവരിയാക്കല്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനവും നടക്കും.
തലപ്പാടി- ചെങ്കള റീച്ച് 1968.84 കോടി രൂപ ചെലവിട്ടാണ് വികസിപ്പിക്കുന്നത്. ചെങ്കള- നീലേശ്വരം റീച്ചിന്റെ ടെന്‍ഡര്‍ 1107.56 കോടിക്കാണ്. നീലേശ്വരം- തളിപ്പറമ്പ്, തളിപ്പറമ്പ്- മുഴപ്പിലങ്ങാട് റീച്ചുകളുടെ ടെന്‍ഡര്‍ ഉറപ്പിക്കല്‍ നടപടികളും അവസാനഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി പിണറായി സര്‍ക്കാര്‍ പുനരാരംഭിക്കുകയായിരുന്നു.എൽ ഡി എഫിന്റെ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം ആയിരുന്നു ദേശീയ പാതാ വികസനം. ഇതോനുവേണ്ടി വൻ സമ്മർദ്ദമാണ് മുഖ്യമന്ത്രി കേന്ദ്രത്തിൽ ചെലുത്തിയത്. കാസർകോട്ടെ സ്ഥലം ഏറ്റെടുക്കൽ ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ ഏതാണ്ട് പൂർത്തിയായി വരുന്നു. ശീലയിടൽ
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അവിസ് മരണീയമാക്കും.