ചെമ്പിരിക്ക ഖാസി കൊലക്കേസ്, സി ബി ഐ വാദം പൊളിയുന്നു,
ആത്മഹത്യാ വാദം തള്ളി ജിപ്മർ റിപ്പോർട്ട്, കൊലക്കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
സ്പെഷ്യൽ റിപ്പോർട്ട്, കെ എസ്. ഗോപാലകൃഷ്ണൻ.
കാസർകോട്.:മുസ്ലീം മത പണ്ഡിതനും സമസ്ത നേതാവുമായിരുന്ന ഖാസി സി. എം അബ്ദുള്ള മൗലവി സ്വയം ജീവനൊടുക്കിയത ല്ലെന്ന് കാണിച്ച് പോണ്ടിച്ചേരി ജിപ്മർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധ സംഘം എറണാകുളം സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ പകർപ്പ് ബി എൻ സി ക്ക് കിട്ടി.
ഖാസിക്കേസിൽ പരേതന്റെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അഡ്വ. ഷൈജൻ. സി. ജോർജിന്റെ ആവശ്യപ്രകാരമാണ് പൂഴ്ത്തിയ റിപ്പോർട്ട് സി ബി ഐ കേസ് വിചാരണ ചെയ്യുന്ന കോട്തിയിൽ സമർപ്പിക്കപ്പെട്ടത്. സൈക്കോളജിക്കൽ ഓട്ടോപ്സി എന്ന നൂതന വിശകലനത്തിലൂടെ യാണ് ഖാസി ആത്മഹത്യ ചെയ്തുവെന്ന സി ബി ഐ വാദം ജിപ്മർ സംഘം നിരാ കരിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു കൊലക്കേസിൽ സൈക്കോളജിക്കൽ ഓട്ടോപ്സിയിലൂടെ കുറ്റാന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജിപ്മർ സംഘം ചെമ്പിരിക്കയിലും ഖാദിയുടെ വീട്ടിലും എത്തി തെളിവെടു ത്തിരുന്നു. ജിപ്മർ റിപ്പോർട്ട് വന്നതോടെ ആറിതണുത്തു കിടന്ന ഖാസി കേസ് വീണ്ടും ചൂടുപിടിക്കും.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ കടലിൽ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലിസ് അന്വേഷണം അവസാനിപ്പിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയും പോലിസ് കണ്ടെത്തല്‍ ശരിവച്ചു. സാത്വികനായ പണ്ഡിതന്, നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന് എന്നീ നിലകളില്‍ ശ്രദ്ധേയനായ നേതാവ് ആത്മഹത്യ ചെയ്തു എന്ന പോലിസ് ഭാഷ്യം പരിഹാസ്യമായാണ് ജനങ്ങൾ കണ്ടത് ,
കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും ഈ പോലിസ് ഭാഷ്യം തള്ളി നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി സമരപാതയിൽ തുടരുകയാണ് . ആദ്യം അന്വേഷിച്ച ബേക്കല്‍ പോലിസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. മുസ്ലിയാര്, കിഴൂര്‍ കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ഇതിനെ എറണാകുളം സിജെഎം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു. ഈ റിപ്പോര്‍ട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു വര്‍ഷമായി ഖാസിയുടെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരികയാണ്.തുടർച്ചയായ നാനൂർ ദിവസങ്ങൾ പിന്നിട്ടിട്ടും കാസി ആക്ഷൻ കമ്മിറ്റിയും സമരത്തിലാണ്.
അതേസമയം കേരളത്തിൽ ആദ്യമായി കുറ്റാന്വേഷണ രംഗത്ത് കോടതി ഉത്തരവ് പ്രകാരം ഖാസി കേസിൽ മനഃശാസ്ത്ര പോസ്റ്റ്മാർട്ടം എന്ന സൈക്കോളജിക്കൽ ഓട്ടോപ്സി ഖാസി കേസിൽപ്രയോഗിച്ചിരുന്നു, ഇതിനു പോണ്ടിച്ചറിയിലെ ജിപ്മെർ മെഡിക്കൽ കോളേജ് സംഘമാണ് എത്തിയത്.ഇതിന് പിന്നാലെ സി.ബി.ഐയുടെ കേരളത്തിന്റെ ചുമതലയുള്ള ഐ.ജി.യും ചെമ്പിരിക്കയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.