മതവും പാര്‍ട്ടിയും എം എല്‍ എ യും തങ്ങളും കൈകോര്‍ത്തപ്പോള്‍ ബന്ദിയാക്കപ്പെട്ടത് ലീഗണികള്‍,ചില്ലിക്കാശ് നിക്ഷേപര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പ്. നടന്നത് സമാനതകളില്ലാത്ത കൊള്ള
തൃക്കരിപ്പൂര്‍:ജ്വല്ലറിയു ടെ മറവില്‍ മുസ്ലിംലീഗ് നേതാക്കള്‍ നടത്തിയത് പാര്‍ടി അനുഭാവികളെ മാനസികമായി ബന്ദിയാക്കിയുള്ള കൊള്ള. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു അവരുടെ സമ്പത്ത് പരമാവധി ഊറ്റിയെടുത്തു. ലീഗിന്റെ സമുന്നതരായ നേതാക്കളെന്ന നിലയിലാണ് വാരിക്കോരികകൊടുത്തത്. മതവും രാഷ്ട്രിയവും ഇടകലര്‍ത്തി പാവങ്ങളെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ലീഗ് പ്രമുഖരുടെ തട്ടിപ്പ്.
നിക്ഷേപം വാങ്ങുമ്പോള്‍ വിറ്റൊഴിക്കലും
800 ഓളം നിക്ഷേപകരെ പെരുവഴിയിലാക്കി 150 കോടി ആവിയാക്കി മൂന്ന് ബ്രാഞ്ചും അടച്ച് പൂട്ടിയതിന് ശേഷവും 20 കോടിയോളം രൂപ പിരിച്ചെടുത്തു. അതിനിടയില്‍ ജ്വല്ലറിയുടെ പേരിലുള്ള എല്ലാ സ്വത്തുകളും മറുവശത്തൂടെ കെയൊഴിഞ്ഞു. കാസര്‍കോട്ടെയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും വില്പന നടത്തി.കാഞ്ഞങ്ങാട് ആരംഭിക്കാനിരുന്ന പുതിയ ഷോറൂം ബിനാമികള്‍ മുഖേനെ കൈമാറി. ബംഗളുരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടര്‍ക്കും കൈമാറി. പയ്യന്നൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോറൂം കെട്ടിടമാണ് ഒടുവില്‍ വിറ്റത്. പ്രശ്നം കത്തി നില്ക്കുമ്പോള് ജൂലൈ 13 ന് പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് എട്ട് പേര്‍ക്ക് കൈമാറിയത്.
ഈ ഭൂമിയാവട്ടെ കവ്വായി സ്വദേശി പയ്യന്നൂര്‍ കോടതിയിലും കള്ളാര്‍ സ്വദേശികളായ രണ്ട് പേര് പയ്യന്നൂര്‍, ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയിലും സിവില്‍ കേസില്‍ ബന്ധിപ്പിച്ചതാണ്. അനുരഞ്ജന ചര്‍ച്ചയില്‍ പയ്യന്നൂരിലെ കേസ് പിന്‍വലിച്ചെങ്കിലും ഹൊസ്ദുര്‍ഗില്‍ നിലനില്ക്കുന്നു. കാസര്‍കോട് താലൂക്കില്‍ ചെയര്മാന് ഖമറുദ്ദീന്, ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ എന്നിവരുടെ പേരില്‍ 2016ല്‍ 3419 നമ്പര്‍ പ്രകാരം റജിസ്റ്റര്‍ ചെയ്ത17.7 ഹെക്ടര്‍ ഭൂമിയാണ് 15 കോടിയിലേറെ രൂപക്ക് വില്പന നടത്തിയത്. സെന്റിന് 30 ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമി ജനുവരി 25നാണ് കൈമാറ്റം ചെയ്തതത്. ഈ തുക മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചെലവിന്റെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിച്ചുവെന്നാണ് എംഎല്‍എയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
കാഞ്ഞങ്ങാട്ടെ ഭൂമിയും മൂന്ന് നില കെട്ടിടവും മാര്‍ച്ച് അഞ്ചി-നാണ് അതീവ രഹസ്യമായി കൈമാറിയത്.
കാഞ്ഞങ്ങാട്ട് അജാനൂര്‍ വില്ലേജില്‍ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് പള്ളിക്ക് തെക്ക് കാഞ്ഞങ്ങാട്– കാസര്‍കോട് കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള ഏഴരസെന്റ് ഭൂമി എംഎല്‍എയടക്കം മൂന്ന് പേരുടെ കൈയിലായിരുന്നു. ജ്വല്ലറി പൂട്ടിതുടങ്ങിയപ്പോള്‍ അവരില്‍ ഒരാളുടെ ഭാര്യ സഹോദരന്റെ പേരിലേക്ക് ഏഴ്മാസം മുമ്പ് മാറ്റി. 2019 നവംബര്‍ 22-നായിരുന്നു ആദ്യകൈമാറ്റം. അവരുടെ കൈയില്‍ നിന്നാണ് ഇപ്പോള്‍ പ്രശ്സതമായ ജ്വല്ലറി ഏറ്റെടുത്തത്. ഏഴര സെന്റ് ഭൂമിക്ക് 64 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത്. വ്യാപാരം ഉറപ്പിച്ചതാകട്ടെ 3.28 കോടി രൂപയ്ക്കും.
ജ്വല്ലറിയില്‍നിന്ന്
സ്വര്‍ണവും പണവും വാരി
ഇതിനിടയില്‍ കഴിയുന്നവരൊക്കെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണവും പണവും വാരി. ഫാഷന്‍ ഗോള്‍ഡ് എംഡിയുടെ മകനും പിലിക്കോട് പഞ്ചായത്തംഗമായ ഒരു യൂത്ത് ലീഗ് നേതാവും ചേര്‍ന്ന് നടത്തുന്ന സ്വര്‍ണ മൊത്ത വ്യാപാര സ്ഥാപനം ഫാഷന്‍ ഗോള്‍ഡിന്റെ 20 കോടിയിലേറെ രൂപ മുക്കിയതായാണ് പുറത്തുവന്ന വിവരം. പയ്യന്നൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ഡയരക്ടര്മാര് അഞ്ചരകിലോ സ്വര്‍ണം കടത്തികൊണ്ടുപോയി. കാസര്‍കോട് നിന്ന് കുടകിലേക്ക് ചെയര്‍മാന്റെ അനുചരന് അഞ്ചരകിലോ കൊണ്ടുപോയി. ചുരുക്കി പറഞ്ഞാല്‍ ലീഗ് നേതാക്കളും അവരുമായി ബന്ധമുള്ളവരും ചേര്‍ന്നു ജ്വല്ലറിയില്‍ നടത്തിയത് കാട്ടുകൊള്ളയായിരുന്നു. ലീഗിലെ പല നേതാക്കളുടെ കൈയിലും ഫാഷന്‍ ഗോള്‍ഡിലെ പണവും സ്വര്‍ണവും എത്തി. അതിനാലാണ് ഖമറുദ്ദീനിനെ കൈയൊഴിയാന്‍ നേതൃത്വത്തിന് മടി