എം സി .ഖമറുദ്ദീൻ എം എൽ എ സ്ഥാനം ഉൾപ്പെടെ സർവതും രാജിവെച്ചേക്കും. കച്ചവടത്തിൽ ഉണ്ടായ തകർച്ചയെയാണ് മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്ന തെന്ന് എം എൽ എ.
കാസര്‍കോട്: ജില്ലറിയില് നിക്ഷേപമായി സ്വീകരിച്ച സ്വര്‍ണവും പണവും തിരിച്ചുനല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ എം.സി ഖമറുദ്ദീന് എം.എല്‍.എ. യു. ഡി.എഫ് ചെയര്മാന് സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ മറ്റ് ചുമതലകളില്‍ നിന്നും മാറി നില്‍ക്കുമെന്ന് സൂചന. ചെയര്മാന് സ്ഥാനമൊഴിയാന്‍ ഖമറുദ്ധീന് സന്നദ്ധത പ്രകടിപ്പിച്ചിച്ചതായി സൂചനകള്‍ ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞ് എം.എല്‍.എ സ്ഥാനം നിലനിര്‍ത്താനാണ് ഖമറുദ്ദീനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ .
മറ്റൊരു വിഭാഗം എല്ലാ സ്ഥാനങ്ങളും ഒഴിയണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട് . എന്നാൽ യു.ഡി.എഫ്. ചെയര്മാന് സ്ഥാനത്തു നിന്ന് ഖമറുദ്ദീന്റെ രാജി പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഔദ്യോഗികമായി അറിയിക്കുന്നതു വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും സ്വയം ഒഴിഞ്ഞു പോകുന്നതാണ് ഉചിതമെന്നും ചില നേതാക്കൾ കടന്നു പറഞ്ഞു. . വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും ജില്ലാ കമ്മിറ്റി എന്തെങ്കിലും തീരുമാനമെടുക്കുക. അതിനിടെ നിക്ഷേപതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഖമറുദ്ദീന് അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പി എ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്യും. പരാതികള്‍ സംബന്ധിച്ച രേഖകളും കേസുമായി ബന്ധപ്പെട്ട ഫയലുകളും കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ഫാഷൻ ഗോൾഡ് എൻറെ അക്കൗണ്ടിൽ നിന്നും 63 കോടി രൂപയോളം എം സി ഖമറുദ്ദീൻ വകമാറ്റി തൻറെ അക്കൗണ്ടിലേക്ക് എത്തിച്ചെന്നും എം സി കമറുദ്ദീനുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നു. മുസ്ലിം ലീഗിലെ ഉന്നതരുടെ പണം മാത്രം മടക്കി നൽകി ആദ്യഘട്ടത്തിൽ പിടിച്ചു നിൽക്കാനാണ് പൂക്കോയ തങ്ങളും എം സി കമറുദ്ദീന്നും ശ്രമിച്ചത്. ജ്വല്ലറിയിൽ പണം നിക്ഷേപിച്ചത് ഭൂരിപക്ഷവും മുസ്ലിം ലീഗ് പാർട്ടി പ്രവർത്തകർ തന്നെയാണ്. അതുകൊണ്ടുതന്നെ കാര്യമായ പ്രതികരണങ്ങൾ ഉണ്ടാവില്ലാന്നയിരുന്നു ജ്വല്ലറി അധികൃതർ കരുതിയത്. ജ്വല്ലറിയിൽ നിക്ഷേപം ഇറക്കിയാ കാഞ്ഞങ്ങാട് ഒരു മുസ്ലിം ലീഗ് നേതാവിന്റെ മാത്രം 3 കോടിയോളം രൂപ നിക്ഷേപം ഉണ്ടെന്നും ജ്വല്ലറിയിൽ പ്രതിസന്ധി നേരിട്ട് വിവാദമായപ്പോൾ ഡയറക്ടർ സ്ഥാനമൊഴിഞ്ഞതാണന്ന് കുടുംബ സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.
അതേസമയം വ്യാപാരം തകർന്നുപോയത് മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്നത് ശരിയായ രീതിയല്ലെന്നും , തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും എം സി ഖമറുദ്ദീൻ വ്യക്തമാക്കി. പണം നൽകാനുള്ള വർക്കൊക്കെ നൽകാൻ വേണ്ടി തന്നെയാണ് ചെക്ക് നൽകിയിട്ടുള്ളുതാണെന്നും എം എൽ ഐ എത്രയും പെട്ടെന്ന് പണം നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്നാണ് എം സി ഖമറുദ്ദീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത് . മാത്രമല്ല സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനും എംഎൽഎ ആഗ്രഹിക്കുന്നുണ്ടെന്നും വിവരമുണ്ട്.