കാസർകോട് പെരുമ്പള പുഴയിൽ യുവാവ് മുങ്ങിമരിച്ചത് മണൽക്കടത്തിനിടയിലെന്ന് നാട്ടുകാർ,മീൻ പി ടിക്കുമ്പോളെന്ന് വിദ്യാനഗർ പോലീസ്,
നിജസ്ഥിതി പുറത്തെടുക്കുമെന്ന് ജില്ലാകളക്ടറും ജില്ലാ പോലീസ് ചീഫും
പെരുമ്പളക്കടവ് അടക്കിഭരിക്കുന്നത് കഞ്ചാവ്-മണൽ മാഫിയകൾ
കാസർകോട് :പെരുമ്പളക്കടവിൽ യന്ത്രവൽകൃത അതിവേഗ തോണിയിൽനിന്ന് തെറിച്ചുവീണ് പ്രദേശവാസിയായ യുവാവ് മുങ്ങിമരിച്ച സംഭവത്തെച്ചൊല്ലി ലോക്കൽ പോലീസ് പ്രതിക്കൂട്ടിലാകുന്നു.പാലത്തിന് സമീപത്തെ താമസക്കാരനായ നിയാസാണ് മുങ്ങിമരിച്ച ഹതഭാഗ്യൻ.ഈ യുവാവ് ഓടിച്ച ഹൈ സ്പീഡ് ബോട്ടാണ് പാലത്തിന്റെ തൂണിലിടിച്ചു അപകടമുണ്ടാവുകയും ദാരുണ മരണം സംഭവിച്ചതെന്നും പെരുമ്പളയിലെ നാട്ടുകാരായ ചിലർ സാക്ഷ്യപ്പെടുത്തുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മണൽ കടത്തുന്നതിനിടയിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അപകടം നടന്നതെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു .അപകടം നടന്ന പാതിരാനേരത്ത് ഉണർന്നു പ്രവർത്തിച്ച ഇരുക രകളിലുമുള്ള മണൽ മാഫിയാ തലവന്മാർ ലോക്കൽ പോലീസിനെ സ്വാധീനിച്ച് സംഭവത്തെ വെറുമൊരു മീൻപിടുത്ത കേസാക്കി മാറ്റുകയുമായിരുന്നുവെന്നാണ് ആരോപണം.മണൽമാഫിയ തയ്യാറാക്കിക്കൊടുത്ത തിരക്കഥയനുസരിച്ച് പോലീസ് സംഭവത്തെ മീൻപിടുത്തത്തിനിടയിൽ നടന്ന മുങ്ങിമരണമാക്കി എഫ്.ഐ.ആറിട്ട് മുൻനിര മാധ്യമങ്ങൾക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു.ഈ പോലീസ് സ്റ്റോറിയാണ് ഞായറാഴ്ചത്തെ പത്രത്തിൽ മീൻപിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു എന്ന് വാർത്തയാക്കി പെരുമ്പളക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകളഞ്ഞത്.
പെരുമ്പളയിലെ പ്രമുഖപാർട്ടിയിലെ ജനപ്രതിനിധിയും ഒരു ലോക്കൽ നേതാവും പറയുന്നത് യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനെ മീൻപിടുത്ത കഥയാക്കി നിസ്സാരവൽക്കരിക്കാൻ ആവില്ലെന്നുമാണ്.
അതേസമയം മരണപ്പെട്ട യുവാവിനെ കുറിച്ച് നല്ല ഓർമ്മകൾ മാത്രമാണ് നാട്ടുകാർക്ക് പങ്കുവയ്ക്കാനുള്ളത്ത് . കഴിഞ്ഞദിവസം കോഴിക്കോട് ഓട്ടം പോകേണ്ടിയിരുന്ന യുവാവ് ട്രിപ്പ് ഒഴിവാക്കിയത് മൂലമാണ് ഈ സാഹചര്യത്തിലാത്തിപ്പെട്ടതെന്നും പറയുന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് യുവാവിന്റേത്. ലോക ഡോൺ കാലം വലിയ പ്രയാസങ്ങളാണ് യുവാവും കുടുംബവും നേരിട്ടത്. പഠിക്കാനും വളരെ മിടുക്കനായിരുന്നു ഈ ചെറുപ്പക്കാരൻ. ഇത്തരം കാര്യങ്ങൾക്കൊന്നും ഒരിക്കലും പോകാത്ത യുവാവാണ് കഴിഞ്ഞദിവസം അപകടത്തിൽപെട്ടതൊന്നും നാട്ടുകാർ ഉറപ്പിച്ചുപറയുന്നു. ഒരു സ്വഭാവദൂഷ്യം നാളിതുവരെ യുവാവിൽ നിന്നും ഉണ്ടായിട്ടില്ലെന്നും വളരെ ചെറുപ്പത്തിൽ തന്നെ പള്ളിയുടെ പ്രസിഡണ്ട് പദവി വരെ വഹിച്ചിരുന്ന വ്യക്തിയായിരുന്നു യുവാവ്.
അതേസമയം പെരുമ്പള പാലത്തിന്റെ പരിസരങ്ങളിൽ അന്തിമയങ്ങിയാൽ കഞ്ചാവ് മണൽമാഫിയാ സംഘത്തിന്റെ വിളയാട്ടമാണെന്നാണ് പൊതുവെയുള്ള പരാതി.പിടിച്ചുപറിയും വാഹനയാത്രികരെ തടഞ്ഞുനിർത്തി പണം തട്ടുന്നതും സ്ത്രീകളെ ഉപദ്രവിക്കുന്നതും ഇവിടെ പതിവാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഈ ക്രിമിനൽ സംഘത്തിന്റെ അജണ്ടയിന്മേലാണ് തെക്കിൽ -പെരുമ്പളക്കടവ് പുഴയോരറോഡ് പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നും പ്രദേശത്തെ പൊതുപ്രവർത്തകരും പറയുന്നു.പുഴയോര റോഡ് യാഥാർഥ്യമായാൽ സ്ഥലത്തെ വിജനത ഇല്ലാതാകുമെന്നും ഇത് തങ്ങളുടെ നിയമവിരുദ്ധ മണലൂറ്റ്, കഞ്ചാവ് വ്യാപാരങ്ങൾക്ക് തിരിച്ചടിയാകുമെന്നും തിരിച്ചറിഞ്ഞാണ് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയെ മുന്നിലിറക്കി ജനങ്ങളുടെ സ്വപ്നപദ്ധതിയെ അട്ടിമറിച്ചത്.കിഫ്ബിയാണ് ഈ റോഡ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്.
അതിനിടെ പുഴയിലെ യുവാവിന്റെ മുങ്ങിമരണത്തിലെ ദുരൂഹതകളെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടർ ഡോ .ഡി.സജിത്ബാബുവും ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പയും
അന്വേഷണം തുടങ്ങി.യുവാവിന്റെ മരണത്തെ സംബന്ധിച്ച നിരവധി പരാതികൾ പോലീസ് ചീഫിന് കിട്ടിയതായാണ് വിവരം.ജില്ലാകലക്ടറും ഇതിന്മേൽ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.