ഇത് ജീവൻവെച്ചുള്ള കളി ,കാസർകോട് നഗരസഭാ കാര്യാലയത്തിൽ രണ്ടുപേർക്ക് കോവിഡ്
ഒരാൾ കടുത്ത പനിബാധിച്ച് നിരീക്ഷണത്തിൽ
ഭരണസമിതിക്കെതിരെ ജീവനക്കാരിൽ അമർഷം നുരയുന്നു
കാര്യാലയം അടച്ചുപൂട്ടണമെന്ന് ആവശ്യം ശക്തം
കാസർകോട്:കാസർകോട് നഗര പ്രദേശം കോവിഡ് മഹാമാരിയുടെ ഭീതിയിൽ അമർന്ന് നട്ടംതിരിയുന്നതിന് പിന്നാലെ പുലിക്കുന്നിലെ നഗരസഭാകാര്യാലയത്തിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത് നാട്ടിന് വൻ തിരിച്ചടിയായി.ഓഫീസിലെ മറ്റൊരാൾ കടുത്തപനി ബാധിച്ച് കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണ്.ജീവനക്കരുടെയും കാര്യാലയത്തിലെത്തുന്ന ജനങ്ങളുടെയും ജീവ ൻ വെച്ച് കളിക്കുന്ന നഗരഭരണ നേതൃത്വത്തിനെതിരെ അമർഷം ശക്തമായിട്ടും അതിഗുരുതരമായ ഈ സ്ഥിതിയോട് പുറം തിരിഞ്ഞു നിൽക്കുന്ന ബന്ധപ്പെട്ടവരുടെ സമീപനത്തിനെതിരെ ജനങ്ങളിൽ രോഷമുയർന്നു കഴിഞ്ഞു.രോഗ ഭീതിയിൽ അമർന്ന സ്റ്റാഫ് അംഗങ്ങൾ ഞങ്ങൾക്കും വീടും കുടുംബവും ഉണ്ടെന്നും ഞങ്ങളുടെ ജീവൻ വെച്ചുള്ള കളി നിർത്തണമെന്നും ചെയർ പേഴ്സനോടും സെക്രട്ടറിയോടും ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു.കാര്യാലയം ഉടൻ അടച്ചുപൂട്ടി അണുവിമുക്തമാക്കണമെന്നും ഇനി കോവിഡ് ഭീതി അകറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഓഫീസ് തുറന്നാൽ മതിയെന്നുമാണ് ജീവനക്കാരുടെ ആവശ്യം.