എം ബി ബി എസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി തൃക്കരിപ്പൂരിന്റെ അഭിമാനമായി അജയ് രാമസുബ്രമണ്യന്‍
കാസർകോട് ; തൃക്കരിപ്പൂരിലെ ജനങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച ഷെട്ടി ഡോക്ടറെ റോൾ മോഡലായി കണ്ട അജയ്..
കൊറോണക്കാലത്ത്
റാങ്കിൻ്റെ മധുരവുമായി
അജയ്…
നാട്ടിൻ്റെ ഹൃദയതുടിപ്പറിയുന്ന സുബ്ബരാമൻ മാസ്റ്റർ മക്കളുടേയും പേരമക്കളുടേയും മുമ്പിൽ പറയുന്നത് നാട്ടിൻ്റെ കഥകളായിരുന്നു …
ജീവിതപാതയിലെ അനുഭവങ്ങളും…
നാട്ടു നന്മയും…..
നീതിയും നിറഞ്ഞ പാഠങ്ങളായിരുന്നു
ഓരോ കഥയും …
ഒപ്പം
അനുഭവങ്ങളും…
അച്ഛാച്ചനിൽ നിന്നാണ് അജയ് തൃക്കരിപ്പൂരിലെ ഷെട്ടി ഡോക്ടറെ കുറിച്ചു കേട്ടത്….
വർഷങ്ങൾക്കു മുമ്പ് മുത്തശ്ശിക്ക് ടൈഫോയ്ഡ് വന്നപ്പോൾ മരുന്നുകളടങ്ങുന്ന കുഞ്ഞു പെട്ടിയുമായി വീട്ടിലേക്കു നടന്നു വന്ന് മുത്തശ്ശിയെ ചികിത്സിച്ച ഡോക്ടർ…
വൈദ്യശാസത്രം എന്നത് ആതുരസേവനമാണെന്ന് തിരിച്ചറിഞ്ഞ ഷെട്ടി ഡോക്ടറുടെ കഥയിലൂടെ മുത്തശ്ശൻ അജയിൻ്റെ കുഞ്ഞുമനസിലേക്ക് പാകിയത് ആതുരസേവനത്തിൻ്റെ വിത്തായിരുന്നു…
പയ്യന്നൂര്‍ ഷേണായി സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിന് ചേർന്നപ്പോൾ, കുട്ടിക്കാലത്ത് എപ്പോഴോ മുത്തശ്ശൻ പാകിയ വിത്ത് മുള പൊട്ടി …
പിന്നീട് ഉണ്ടായ വളർച്ച ത്വരിതഗതിയിലായിരുന്നു.
“ജനമനസ്സറിയുന്ന ഡോകടറാകണം..
ജനങ്ങൾക്കു മുമ്പിൽ അറിവിനേ സേവനമാക്കി മാറ്റണം: …”
മുത്തശ്ശൻ്റേയും വീട്ടുകാരുടേയും പിൻതുണ കൂടി ലഭിച്ചപ്പോൾ 1200 ൽ 1200 മാർക്കു നേടി +2 വിജയം.
അതേ വർഷം MBBS സീറ്റു നേടി തൃശൂർ അമല മെഡിക്കൽ കോളേജിൽ പ്രവേശനം നേടി.
മെഡിക്കൽ കോളേജിലെ അധ്യാപകർ നൽകിയ മാർഗനിർദേശങ്ങൾ മനസാ സ്വീകരിച്ച അജയ് പഠനത്തിൽ ഏറെ മികവ് പുലർത്തി. പഠനത്തോടൊപ്പം അവൻ്റെ ഉള്ളിൽ മറ്റൊരു ബിംബം വളരുന്നുണ്ടായിരുന്നു.
നന്മയും
നീതിയും
തിരിച്ചറിഞ്ഞ്
ജനങ്ങളെ ഹൃദയത്തോടു ചേർത്തുവെച്ച തൃക്കരിപ്പൂരിൻ്റ ആദ്യകാല ആതുര സേവകൻ ……
ഡോക്ടർ: ഷെട്ടി.
ആ ബിംബം അജയ് എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പഠനത്തെ മുന്നോട്ടു നയിച്ചു. മെഡിക്കൽ പഠനം പൂർത്തിയാകുമ്പോൾ 2450 ൽ 2015 മാർക്കു നേടി സംസ്ഥാനത്തു തന്നെ മുന്നിൽ …
കൊറോണ ഭീതിയാൽ ആശങ്കയിൽ ക്കഴിയുന്ന തൃക്കരിപ്പൂരിലെ ജനതതിക്കു മുമ്പിൽ സന്തോഷത്തിൻ്റെ മധുരമാണ് അജയ് ആർ നേടിയ ഒന്നാം റാങ്ക് വിജയം.
രണ്ടാം റാങ്ക് പങ്കിട്ട തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഗോമതി ആരതി, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിലെ സൂരജ് എസ്. എന്നിവർ നേടിയത് 1965 മാർക്കാണ്.
അധ്യാപകനായ രാമസുബ്രഹ്മണ്യം ,ശാന്തി എന്നിവരുടെ മകനായ അജയ് ആർ തൃക്കരിപ്പൂരിന്ന് അഭിമാനമാണ് …
തൃക്കരിപ്പൂരിൻ്റെ നാഡീമിടുപ്പുകളറിഞ്ഞ മുത്തശ്ശൻ്റ വാക്കുകൾ കേട്ടു വളർന്ന അജയ് ഈ ദേശത്തിൻ്റെ ആതുരസേവന മേഖലയ്ക്ക് മുതൽക്കൂട്ടാവുക തന്നെ ചെയ്യും.
തൃക്കരിപ്പൂരിൻ്റ ചരിത്രത്തിൽ തങ്കയത്തിൽ പിറന്ന റാങ്കുകൾ നിരവധിയുണ്ട്. കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിൽ നിന്നും ഇന്നേവരെ ബേധിക്കപെടാത്ത ബി ടെക്ക് റാങ്ക് ജേതാവ് വി കെ രത്നകുമാർ, ബി എസ് സി റാങ്ക് ജേതാവ്
വി. പവിത്രൻ മാഷ്, ബി കോം റാങ്ക് ജേതാവ് കെ.അഖിൽ , ബി എ റാങ്ക് ജേതാവ് പ്രജിഷാ കൃഷ്ണൻ…..
ഈ പട്ടികയിൽ തങ്കയം ഒരു പേരു കൂടി കൂട്ടിച്ചേർക്കുന്നു…
ഇദംപ്രഥമമായി തൃക്കരിപ്പൂരിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉജ്ജ്വല വിജയം നേടിയ
അജയ്.ആർ….
അഭിനന്ദനങ്ങൾ….
ഈ നാട്ടിൻ്റെ ആരോഗ്യം കാക്കുവാനുള്ള കരുത്ത് ഉണ്ടാകട്ടെ.
ആശംസകളോടെ…