ബംഗളൂരു: കോവിഡിന്റ മറവില്‍ അധ്യയനദിനങ്ങള്‍ കുറയുന്നതിെന്റ പേരില്‍ പാഠപുസ്തകങ്ങളില്‍നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരലിയെയും ടിപ്പു സുല്‍ത്താനെയും ‘വെട്ടിമാറ്റിയ’ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. സംഭവം വിവാദമായതോടെ വെട്ടിച്ചുരുക്കിയ പുതിയ സിലബസ് പിന്‍വലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാര്‍ കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക് നിര്‍ദേശം നല്കി. പ്രവാചകന് മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിരുന്നു.കോവിഡിെന്റ മറവില്‍ പാഠഭാഗങ്ങളില്‍നിന്ന് ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടെ ഒഴിവാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. എന്നാൽ കർണാടകയിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രതിഷേധമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. നവമാധ്യമങ്ങളിൽ തുടങ്ങിയ പ്രതിഷേധം കോവിഡ് പ്രതിസന്ധിയിൽ തെരുവിൽ എത്തിയാൽ നേരിടാൻ സാധിക്കില്ലെന്ന് തിരിച്ചറിവും പിൻവലിക്കാൻ കാരണമായി , മാത്രമല്ല സിലബസുകൾ അപ്പാടെ ബഹിഷ്കരിക്കുമെന്ന പ്രചരണം കുറിക്കു കൊണ്ടു. 4 ക്ലാസുകൾ മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള 30ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച പുതുക്കിയ സിലബസ് ആണ് വിവാദമായത്. അധ്യയന വര്‍ഷം എന്ന് തുടങ്ങാനാകുമെന്ന് ഇപ്പോഴും ധാരണയില്ലാത്തതിനാല്‍ സിലബസില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അതിന് മുമ്ബെ തന്നെ അബദ്ധവശാല്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.