തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരണപ്പെടുന്ന സഭാവിശ്വാസികളുടെ ശരീരം പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാനും അന്ത്യശൂശ്രൂഷകൾ നടത്തുവാനും അവസരമൊരുക്കിയ ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലിന് അഭിനന്ദനമറിയിച്ച് ധനമന്ത്രി തോമസ് ഐസക്ക്.മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പിന്മുറക്കാരനാവുകയാണ് ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലെന്നും തോമസ് ഐസക്ക് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രവൃത്തി വലിയൊരു സന്ദേശമാണെന്നും എല്ലാ അർത്ഥത്തിലും മാതൃകാപരമായ തീരുമാനമാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് ഇക്കാര്യം അറിയിച്ചത്.ഇലക്ട്രിക് ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചാലുണ്ടാകുന്ന പുകയിൽ നിന്ന് വൈറസ് പടരുമെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കുണ്ടെന്നും ഇതുപോലെ ധാരാളം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം നേരിടുന്ന ഈ ആപത്ഘട്ടത്തിൽ എല്ലാവരെയും യോജിപ്പിക്കുന്നതിനും വ്യാജപ്രചരണങ്ങളെ തള്ളുന്നതിനും മതമേലധ്യക്ഷന്മാർക്കും പുരോഹിതർക്കും ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ചു മരിക്കുന്ന…