അപകടം നടക്കുമ്ബോള്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍, ഒരു കോടി നഷ്ടപരിഹാരം വേണം’, ഡ്രൈവര്‍ അര്ജുന് കോടതിയില്‍
തിരുവനന്തപരം : വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിക്കാന്‍ ഇടയായ കാര്‍ അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍. ബാലഭാസ്കറിന്റെ ഡ്രൈവറായ അര്‍ജുനാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചത്. അപകടത്തിന് കാരണം ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണെന്ന് അര്ജുന് ട്രിബ്യൂണലിനെ അറിയിച്ചു.
അതേസമയം, അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അപകടത്തിന് കാരണം അമിതവേഗതയാണെന്നും ദുരൂഹതകളില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അര്‍ജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു. എന്നാല്‍ പിന്‍സീറ്റിലാണ് താനിരുന്നതെന്നാണ് അര്ജുന് വ്യക്തമാക്കുന്നത്. ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. മറ്റ് ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്ജുന് തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്ജുന് എതിര് കക്ഷിയാക്കിയിട്ടുള്ളത്. നിലവില്‍ കേസ് സിബിഐ അന്വേഷിക്കുകയാണ്.
തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ എഴുതിയ രണ്ടുപേര്‍ക്ക് കൊവിഡ്; കൂടെ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കും
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് മംഗലപുരത്തിന് സമീപം അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച് മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് മരിച്ചു. ഭാര്യ ലക്ഷ്മി ഒരുമാസത്തോളം ചികിത്സയിലായിരുന്നു.
അപകടം നടക്കുമ്ബോള്‍ സുഹൃത്തും ഡ്രൈവറുമായ അര്‍ജുനും ഒപ്പമുണ്ടായിരുന്നു. അര്‍ജുനും പരുക്കേറ്റിരുന്നു. വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു അര്ജുന് നല്കിയ മൊഴി. ‘തൃശൂര്‍ മുതല്‍ കൊല്ലം വരെ വണ്ടി ഓടിച്ചിരുന്നു. കൊല്ലത്ത് നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്കര്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞു. ലക്ഷ്മിയും മകളും മുന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. ഞാന്‍ പിന്‍സീറ്റില്‍ ഉറങ്ങി. അപകടശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്’. ഇതായിരുന്നു അര്‍ജുന്റെ മൊഴി. ലക്ഷ്മിയുടെ മൊഴി ഇതിന് വിരുദ്ധമായിരുന്നു. ‘ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്കര്‍ ഡ്രൈവ് ചെയ്യാറില്ല. അപകടസമയത്ത് ബാലു പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു.’ ഈ വ്യത്യസ്ത മൊഴികളെ തുടര്‍ന്നാണ് അപകട മരണത്തില്‍ ദുരൂഹത ഉടലെടുത്തത്. വാഹനം ഓടിച്ചിരുന്നത് ആര് എന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനാവശ്യപ്പെട്ട് അച്ഛന് ഉണ്ണിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്.