തിരുവനന്തപുരം: സംസ്ഥാനത്ത് ഇനന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13. ആകെ റിപ്പോർട്ട് ചെയ്ത 722 കേസിൽ 339-ഉം തിരുവനന്തപുരത്താണ്.
കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിൾ പരിശോധിച്ചു. 1,83,900 പേർ നിരീക്ഷണത്തിലുണ്ട്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5372 സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകൾ പരിശോധനക്കയച്ചു.
7797 സാമ്പിളിന്റെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 85767 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 81543 സാമ്പിളുകൾ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. ശ്രദ്ധയിൽപെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാൻ സാധ്യത. എല്ലായിടത്തെയും ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം.
ശാരീരിക അകലം നിർബന്ധമായി പാലിക്കണം. കൈ കഴുകൽ, മാസ്ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ,. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന ഇടങ്ങളിൽ രോഗം പടർന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുൻഗണന നൽകണം. ബ്രേക് ദി ചെയ്ൻ പ്രചാരണം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാൻ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ സഹകരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കും.
തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേർ വേറെയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. 91 പേർക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 17 പേർക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി.
കാസര്‍കോട് ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് കാസര്‍കോട് (ജൂലൈ 16) ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേര് വിദേശത്ത് നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം.
മംഗല്പാടി പഞ്ചായത്തിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാര്, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍,
മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരന്
മധുര് പഞ്ചായത്തിലെ 21 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 46 കാരി
പനത്തടി പഞ്ചായത്തിലെ 65 കാരന്
ഇതര സംസ്ഥാനം
കുമ്പള പഞ്ചായത്തിലെ 26,55 വയസ്സുളള പുരുഷന്‍ന്മാര്‍( ഇരുവരും മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറില്‍ വന്നവര്‍ )കളളാര്‍ പഞ്ചായത്തിലെ 27 കാരന്(ബംഗളൂരുവില്‍ നിന്നും കാറില്‍ വന്നു)
വിദേശം
ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30 കാരി, ജൂണ്‍ 22 ന് അജ്മാനില്‍ നിന്ന് വന്ന പളളിക്കര പഞ്ചായത്തിലെ 20 കാരന് , ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 27 കാരന്,ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന മംഗല്പാടി പഞ്ചായത്തിലെ 32 കാരന്
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6246 പേര്
വീടുകളില്‍ 5432 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 814 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6246 പേരാണ്. പുതിയതായി 391 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 523 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1568 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
23 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍:
ജൂണ്‍ 30 ന് പോസിറ്റീവായ ബദിയഡുക്ക പഞ്ചായത്തിലെ 40 കാരന്, ജൂലൈ നാലിന് പോസിറ്റീവായ മംഗല്പാടി പഞ്ചായത്തിലെ 40കാരന്,ജൂലൈ അഞ്ചിന് പോസിറ്റീവായ മധുര് പഞ്ചായത്തിലെ 40 കാരന് ( ഇല്ലാവരും ഇതര സംസ്ഥാനം),ജൂലൈ നാലിന് പോസിറ്റീവായ മീഞ്ച പഞ്ചായത്തിലെ 26കാരന്, ജൂലൈ നാലിന് പോസിറ്റീവായ കുമ്പള പഞ്ചായത്തിലെ 34 കാരന്, ജൂലൈ അഞ്ചിന് പോസിറ്റീവായ പള്ളിക്കര പഞ്ചായത്തിലെ 64 കാരന്, മംഗല്പാടി പഞ്ചായത്തിലെ 23,43വയസുള്ള പുരുഷന്മാര് , കുമ്പള പഞ്ചായത്തിലെ 33 കാരന് (വിദേശത്ത് നിന്നെത്തിയവര്‍), സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ 24 കാരന്, ജൂലൈ ഒന്നിന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 27 കാരന് (വിദേശം)
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍:
ജൂലൈ 3 ന് പോസിറ്റീവായ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്,(വിദേശം), സമ്പര്‍ക്കത്തിലൂടെ ജൂലൈ 5 ന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 47,21 വയസുള്ള സ്ത്രീകള്‍,വേര്‍ക്കാടി പഞ്ചായത്തിലെ 21 കാരി, പൈവളിഗെ പഞ്ചായത്തിലെ 26 കാരി, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 47,34 വയസുള്ള പുരുഷന്മാര് (ഇതരസീസ്ഥാനം), എന്മകജെ പഞ്ചായത്തിലെ 36കാരി(ഇതരസംസ്ഥാനം)
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍:
ജൂലൈ 7 ന് പോസിറ്റീവായ മംഗല്പാടി പഞ്ചായത്തിലെ 27 കാരന്(വിദേശം),മധൂര്‍ പഞ്ചായത്തിലെ 50 കാരന്, ദേലംപാടി പഞ്ചായത്തിലെ 28 കാരന്, പനത്തടി പഞ്ചായത്തിലെ 30 കാരന് (എല്ലാവരും വിദേശം)
അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗമുക്തി നേടിയ ആള്:
ജൂലൈ 5 ന് പോസിറ്റീവായ ചെങ്കള പഞ്ചായത്തിലെ 35 കാരന്( വിദേശം)