കാസര്‍കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ല കടുത്ത നിയന്ത്രണത്തിലേക്ക് കടന്നിരിക്കുകയാണ്, ജില്ലയിൽ പോലീസ് പോലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യമായതോ വ്യക്തമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടാനാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ കടകള്‍ തുറക്കാന്‍ അനുമതിയുള്ളൂ.
കടകളിലെ ജീവനക്കാര്‍ ആരോഗ്യ വകുപ്പ് നിർദേശിച്ച പ്രകാരമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം, ഗ്ലൗസും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും.പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ സാധിക്കുകയുള്ളൂ. കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധൂര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പെടുത്തി. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
കണ്ടെയന്‍മെന്റ് സോണുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക. ഇതും കോമഡി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം തുറക്കേണ്ടത് ,നിർദ്ദേശം പാലിക്കാത്തവർക്കെതിരെ പോലീസ് നടപടി ഉണ്ടാകും . കണ്ടെയ്ന്മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്കാവു. കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപെടിയെടുക്കും. അതേസമയം ജില്ലയിൽ നാളെ കൂടുതൽ കണ്ടെയ്ന്മെന്റ് പ്രദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.