കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്ന സുരേഷും സന്ദീപും പിടിയിലായതോടെ പുറത്തുവരുന്നത് നിർണായകമായ വിവരങ്ങൾ. ഇരുവർക്കും കേരളത്തിൽ നിന്ന് ബംഗളൂരുവരെ എസ്കോർട്ട് പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോൾ.വാഹനം മട്ടാഞ്ചേരി രജിസ്ട്രേഷനിലായിരുന്നു. കുഴൽപ്പണക്കടത്തിന് കൂട്ട് പോകുന്ന ഗുണ്ടാ സംഘമാണ് വാഹനത്തിലുള്ളതെന്നാണ് സൂചന. അതേസമയം, നമ്പർ വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൂടാതെ സർക്കാരിനെ പിന്തുണച്ചുകൊണ്ട് പുറത്തുവന്ന സ്വപ്നയുടെ ശബ്ദ സന്ദേശം റെക്കോർഡ് ചെയ്ത്, കൊച്ചിവിടും മുൻപു തൃപ്പൂണിത്തുറയിൽ വച്ച്അജ്ഞാത വാഹനത്തിലുണ്ടായിരുന്നവർക്കു കൈമാറിയത് സന്ദീപാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. എന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് നടത്തിയിട്ടില്ല. എനിക്കും കുടുംബത്തിനുമെതിരെ ദ്രോഹമാണ് നടക്കുന്നത്. കോൺസുലേറ്റ് ജനലറലിന്റെ നിർദ്ദേശ പ്രകാരമാണ് ഞാൻ എല്ലാം ചെയ്യുന്നത്. മാറി നിൽക്കുന്നത് തെറ്റ് ചെയ്തതു കൊണ്ടല്ല, ഭയം കൊണ്ടു മാത്രമാണ്. എല്ലാ മന്ത്രിമാരേയും ഞാൻ പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടു വരണം. ഡിപ്ലോമാറ്റിക്ക് ബാഗിൽ വന്ന സ്വർണവുമായി പങ്കില്ല. ക്ലീയറൻസ് താമസിച്ചപ്പോൾ കോൺസുലേറ്റിൽ നിന്ന് എന്നെ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം.മുഖ്യമന്ത്രിയുടെ പിറകെയല്ല ഞാൻ നിന്നത്. കോൺസുലേറ്റ് ജനറലിന് പിന്നിലാണ് നിന്നത്. അത് തന്റെ ജോലിയാണ്. ഈ ഡിപ്ലോമാറ്റിക് കാർഗോ ദുബായിൽ നിന്ന് ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയിൽ കെട്ടിവച്ച് ഇലക്ഷനിൽ സ്വാധീനിക്കാൻ നോക്കാതെ അതിന് യഥാർത്ഥ നടപടി നിങ്ങൾ കൈകക്കൊള്ളണം.’-എന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖയിൽ പറഞ്ഞത്.