കാസർകോട്:കോവിഡ് മഹാമാരി സാമൂഹ്യ വ്യാപന ത്തിലേക്ക് നീങ്ങുമെന്ന ഭീതി കർണാടകയെ പിടിമുറുക്കുമ്പോൾ ആധി പടരുന്നത് കാസർകോട് ജില്ലക്ക്.തലപ്പാടി ഉൾപ്പെടെ ദക്ഷിണ കർണാടക,കൂർഗ് ജില്ലകളുടെ അതിർത്തി കാസർകോട് ജില്ല അതിരിടുന്നുണ്ട്.മഞ്ചേശ്വരം,കാസർകോട്,ഹൊസ്ദുർഗ് താലൂക്കുകളിൽ പെട്ട നിരവധി പ്രദേശങ്ങൾ ഈ കർണാടകം ജില്ലകളുടെ നിരന്തരം ബന്ധപ്പെടുന്നവയാണ്.അതുകൊണ്ടുതന്നെ കർണാടകയിൽ പടരുന്ന കോവിഡ് അതിർത്തി കടന്ന് കാസര്‍കോട്ടേക്കും വ്യാപിക്കുമെന്ന ഭീതിയിലാണ് ഇവിടുത്തെ ജന സമൂഹം.
കർണാടകയിൽ ശനിയാഴ്ച 1235 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇന്നലെ ഞായറാഴ്ച മാത്രം രോഗ നിനിരക്ക് ഉയർന്നത് ഇരട്ടിയോളമാണ്. കൃത്യമായി പറഞ്ഞാൽ 1925 പേർക്ക്.
ഇതേത്തുടർ ന്ന് മംഗളൂരു,ബംഗളൂരു,മൈസൂരു തുടങ്ങിയ വൻ നഗരങ്ങളിൽ ജനം സ്വയം പൊതുഇടങ്ങളിൽിനിന്ന് ഉൾവലിഞ്ഞു കൊണ്ടിരിക്കുകയാണ്.മാർക്കറ്റുകളും മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഔദ്യോഗിക ഉത്തരവി ഇല്ലാതെ തന്നെ അടച്ചുപൂട്ടാൻ നിര്‍ബന്ധിതരായിരിക്കുകയാണ്.മാത്രമല്ല ഇവിടങ്ങളിൽ ആരാധന കേന്ദ്രങ്ങളും അടച്ചുപൂട്ടി തുടങ്ങി.
അതിനിടെ കർണാടകയിൽ താമസമാക്കിയ ബന്ധുക്കളോട് നാട്ടിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെടുന്ന വിവരങ്ങളാണ് പുതുതായി പുറത്തുവരുന്നത്.കർണാടകയിലെ പ്രമുഖ നഗരങ്ങളിൽ മലയാളികൾ പ്രത്യേകിച്ച് കാസര്‍കോട്ടുകാരായ നൂറുകണക്കിന് പേർ അവിടങ്ങളിലെ പൊതുജീവിതത്തിന്റെ മുഖ്യധാരയിലുള്ളവരാണ്.വര്‍ഷങ്ങളായി ബിസിനസ് നടത്തുന്നവരും വ്യത്യസ്ത ജോലികളിൽ ഏർപെട്ടവരും നിരവധിയുണ്ട്.ഇവരും ഇപ്പോൾ രോഗഭീതിയിൽ പ്രതിസന്ധിയിലായിക്കഴിഞ്ഞു.
ഇന്നലെ കാസർകോട്ട് കണ്ട ഉയർന്ന രോഗനിരക്ക് കർണാടകയിൽ നിന്നുള്ള ചിലരുടെ ശ്രദ്ധക്കുറവ് മൂലമാണെന്ന് ഉറപ്പായിട്ടുണ്ട്.പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ടവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരെന്നും വിവരമുണ്ട്.മംഗളൂരുവുമായി നിരന്തരം ബന്ധപ്പെടുന്നവരാണിവർ. ഇതേതുടർന്ന് ചെർക്കള,ചട്ടഞ്ചാൽ ടൗണുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
സർക്കാരിന്റെ നിർദേശങ്ങളും സാമൂഹ്യ അകലം പാലിക്കലും അനാവശ്യമായതോ ചെറിയ കാര്യങ്ങൾക്കും പുറത്തിറങ്ങാതിരിക്കുക എന്നുള്ളതാണ് രോഗം സ്വന്തം വീടുകളിലേക്ക് എത്തിക്കാതിരിക്കാനുള്ള ഏക മാർഗം.