കൊച്ചി : കൊവിഡ് സമൂഹവ്യാപന ഭീതിയെ തുടർന്ന് കൊച്ചിയിൽ ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കൃഷിമന്ത്രി സുനിൽ കുമാർ. കൊച്ചി നഗരത്തിൻെറ കൊവിഡ് പ്രതിരോധ ഏകോപന ചുമതല മന്ത്രി സുനിൽ കുമാറിനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ തീരദേശമുൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ സുരക്ഷയിലാണ്. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൂടുതലായി നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിച്ച് തുടങ്ങിയത്.നഗരത്തിലെ മാര്‍ക്കറ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഒരു വഴിയില്‍ക്കൂടി മാത്രമേ പ്രവേശിക്കുവാന്‍ അനുവാദമുള്ളു. അധിക നേരം നിര്‍ത്തിയിടുന്നതിനും അനുവാദമില്ല. രാവിലെ ആറുമണിക്കുള്ളില്‍ സാധനങ്ങളിറക്കി അന്യനാടുകളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ ചന്തകളില്‍ നിന്നും ഒഴിയേണ്ടതാണ്. ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ചരക്കെത്തിച്ച സ്ഥാപനത്തിനെതിരെയും നടപടി ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. രാവിലെ ആറു മണിമുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു.