കാസർകോട് കൊവിഡ് ആശങ്ക ഇരട്ടിച്ചു , കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങാൻ ജില്ലാഭരണകൂടം
അതിർത്തി ഗ്രാമങ്ങളിൽ നിന്നും കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തിയേക്കും
കാസര്‍കോട്: ഒരിടവേളക്ക് ശേഷം കൊവിഡ് രോഗികളുടെ നിരക്ക് ഉയരുന്നതിൽ കാസര്‍കോട്ട് ആശങ്ക. സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും പോലീസും നിര്‍ബന്ധിതരായേക്കും.
സമ്പർക്കത്തിലൂടെ രോഗം സ്വീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്നുമുതൽ കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തുമെന്നാണ് സൂചന. കർണാടകയിൽ ജോലിക്കുപോയ അഞ്ച് പേർക്കാണ് രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്
അതിനിടെ മന്ത്രി ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ജില്ലാ കോവിദഃ പ്രതിരോധ സംഗീതയുടെ അടിയന്തിര യോഗം തുടങ്ങിയുട്ടുണ്ട്,ജനപ്രതിനിധികൾക്ക് പുറമെ ജിലാ കളക്ടറും വിവിധ ജില്ലാ വകുപ്പ് മേധാവികളും യോഗത്തിലുണ്ട്.ചേര്ക്കാര്തലയിലും ചട്ടഞ്ചാലിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ന് അടിയന്തിര യോഗം വിളിച്ചുചേർത്തിട്ടുള്ളത്.