2036 വരെ പുടിന് പ്രസിഡന്റായി തുടരാം, നിയമഭേദഗതിക്ക് റഷ്യൻ ജനത അംഗീകാരം നൽകി
മോസ്കോ: വ്ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്റായി തുടരാന്‍ അനുമതി. നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് നീണ്ടത്. 60 ശതമാനം പേരാണ് വോട്ട് ചെയ്തത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.67 വയസുകാരനായ പുടിൻ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. 2000 മുതല്‍ റഷ്യയില്‍ അധികാര നേതൃത്വത്തിലുണ്ട്. 2000 മുതല്‍ 2006 വരെ പ്രസിഡന്റായിരുന്ന പുടിന് 2006ല്‍ ദിമിത്രി മെദ്മെദേവിനെ പ്രസിഡന്റാക്കി പ്രധാനമന്ത്രിയായി മാറി. 2012ല്‍ വീണ്ടും പ്രസിഡന്റായി. 2018ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.അതേസമയം, ഈ വോട്ടെടുപ്പ് വെറും തട്ടിപ്പാണെന്നും പൊതുജനാഭിപ്രായം പ്രതിഫലിപ്പിക്കുന്നില്ലെന്നും പുടിന്റെ കടുത്ത വിമര്‍ശകനായ അലക്സി നവാലി അഭിപ്രായപ്പെട്ടു. ഭരണഘടനാ ഭേദഗതി റഷ്യന്‍ പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. അതേസമയം ജനപിന്തുണ ഇതിനാവശ്യമാണെന്ന് പുടിന് പറഞ്ഞിരുന്നു. ഇതിനാലാണ് ഹിതപരിശോധന നടത്തിയത്.