കൊവിഡ് പോരാട്ടത്തിൽ മുന്നിൽ നിന്ന ഡോക്ടർ മരിച്ചു, കുടുംബത്തിന് ഒരു കോടി സഹായം പ്രഖ്യാപിച്ച് കെജ്രിവാൾ
ലോക്നായക് ജയ്പ്രകാശ് ആശുപത്രിയിൽ അനസ്തീഷ്യ സ്പെഷ്യലിസ്റ്റായിരുന്നു മരിച്ച ഡോ.അസീം ഗുപ്ത.
ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡിനെതിരെ പോരാടി മരിച്ച സീനിയർ ഡോക്ടർ അസീം ഗുപ്തയുടെ കുടംബത്തിന് ഒരു കോടി രൂപ അരവിന്ദ് കെജ്രിവാൾ സർക്കാർ പ്രഖ്യാപിച്ചു. ലോക്നായക് ജയ്പ്രകാശ് ആശുപത്രിയിൽ അനസ്തീഷ്യ സ്പെഷ്യലിസ്റ്റായിരുന്നു ഡോ.അസീം ഗുപ്ത.കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ നിന്നയാളായിരുന്നു ഡോ.അസീം. ജൂൺ ആറിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നില മോശമായതോടെ ഏഴാം തീയതി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഏഴാം തീയതി മാക്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.