കൊല നടന്ന പൊലീസ് സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം.
കൊലയറയായ തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കണം:ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. കസ്റ്റഡി മരണം നടന്ന പൊലീസ് സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസ്സഹകരിച്ചതാണ് പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ കാരണം.
ലോക്ഡൗണിൽ കടയടക്കാൻ വൈകിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത രണ്ട് വ്യാപാരികളെ സാത്താൻ കുളം ലോക്കപ്പിൽ മർദ്ദിച്ച് കൊന്നിരുന്നു.തൂത്തുക്കുടി സ്വദേശികളായ ജയ്രാജ്, മകൻ ബെനിക്സ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതിനിടെ കേസ് സിബിഐക്ക് വിടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു . സംഭവത്തിൽ 3 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡി കൊലപാതകത്തിൽ വൻ പ്രതിഷേധമാണ് തുത്തുക്കുടിയിൽ നടക്കുന്നത്.
രണ്ടാഴ്ചമുമ്പ് സമാന രീതിയിൽ സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മരണം നടന്നിട്ടുള്ളതായി പറയുന്നു. ഓട്ടോ മോഷണകേസിൽ അറസ്റ്റിലായ തുത്തുകുടി സ്വദേശി മഹേന്ദ്രനയൊണ് കൊലപ്പെടുത്തിയത്.