സൗദി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും മാത്രമേ ഇക്കുറി ഹജ്ജ് തീർത്ഥാടനം അനുവദിക്കുകയുള്ളൂ. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് തീർത്ഥാടനത്തിന് അനുമതിയില്ല. നിയന്ത്രണങ്ങളോടെയായിരിക്കും തീർത്ഥാടനമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.ഉംറ പൂർണമായി നിറുത്തിയതിന് പിന്നാലെയാണ് ഹജ്ജ് പരിമിതപ്പെടുത്താനുള്ള തീരുമാനം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവർഷം രണ്ട് ലക്ഷം ഇന്ത്യാക്കാരടക്കം 25 ലക്ഷം പേരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്.റംസാൻ നോമ്പുകാലത്തുണ്ടായിരുന്നതുപോലെ നിയന്ത്രണങ്ങളോടെയായിരിക്കും മക്ക, മദീന വിശുദ്ധ നഗരങ്ങളിശല പ്രാർത്ഥനാ കർമ്മങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുക എന്നും മന്ത്രാലയം അറിയിച്ചു.