കോവിഡ് പടരുമ്പോൾ പ്രഗ്യാ സിംഗ് എം.പിയെ കാണാനില്ലെന്ന് പോസ്റ്റർ; കാൻസർ ചികിത്സയിലെന്ന് ബി.ജെ.പി
ന്യൂഡൽഹി : കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ ഭോപ്പാൽ എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന് നഗരത്തിൽ പോസ്റ്റർ. നങ്ങള്‍ ദുരിതത്തിലായിരിക്കെ ആശ്വാസവുമായെത്തേണ്ട എംപിയെ മണ്ഡലത്തില്‍ എവിടെയും കാണുന്നില്ലെന്നാണ് പോസ്റ്ററുകളിലെ വിമര്‍ശനം. ഭോപ്പാലില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 1400 കഴിഞ്ഞു.
കാണാതായവരെ അന്വേഷിക്കുക എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രഗ്യാസിംഗ് താക്കൂറിന്റെ അഭാവത്തെ ന്യായീകരിച്ചു കൊണ്ടാണ് ബിജെപി വക്താവ് രാഹുൽ കോത്താരി രംഗത്തെത്തിയിരിക്കുന്നത്. പ്രഗ്യാസിംഗ് താക്കൂർ എയിംസിൽ കാന്‍സറിനും കണ്ണിനും ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അതേ സമയം, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ജനങ്ങൾ രണ്ടുവട്ടം ചിന്തിക്കാണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കമലേശ്വർ പട്ടേലിന്റെ പ്രതികരിച്ചു.