സുഭിക്ഷ കേരളം പദ്ധതി : അഞ്ച് ഏക്കർ തെങ്ങിന് തോട്ടം ഭക്ഷ്യ ഇടവിള കൃഷിക്ക് നര്‍ക്കിലക്കാട്ടെ വ്യാപാരി വിട്ടു നല്കി
കാസർകോട് :മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് ഭക്ഷ്യ ഇടവിളകൃഷിക്ക് സ്ഥലം സൗജന്യമായി വെസ്റ്റ് എളേരി പഞ്ചായത്തിനും ,കെ .എസ് .ആര്.ടി .സി ജീവനക്കാര്‍ക്കും വിട്ടുനല്‍കി വ്യാപാരി മാതൃകയായി .സിമന്റ് വ്യാപാരിയും കൃഷിക്കാരനുമായ നര്‍ക്കിലക്കാട്ടെ എം.വി.രാജുവാണ,് തന്റെ അഞ്ച് ഏക്കറിലേറെ വരുന്ന തെങ്ങിന് തോട്ടം ഭക്ഷ്യ ഇടവിളകള്‍ കൃഷി ചെയ്യാന്‍ വിട്ടു നല്‍കിയത് .മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനിടെയുള്ള നിര്‍ദേശങ്ങളാണ് ഇദ്ദേഹത്തിന് പ്രചോദനമായത് .കോവിഡ് – 19 ന്റെ സാഹചര്യത്തില്‍ എല്ലാവരും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. കെ.എസ് ആര്.ടി.സി ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ സ്ഥലത്ത് മരച്ചീനി കൃഷി ആരംഭിച്ചു .
ഭക്ഷ്യ ഇടവിളകള്‍ കൃഷി ചെയ്യാന്‍ വെസ്റ്റ് എളേരി പഞ്ചായത്തിന് സ്ഥലം വിട്ടു നല്‍കുന്നതിന്റെ സമ്മതപത്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുകുമാരനും പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി. കൃഷി ഓഫീസര്‍ വി.വി.രാജീവനും പങ്കെടുത്തു.