കൊവിട് 19 ;അമ്പതിൽ അധികം പേര് കൂടുന്ന എല്ലാ ചടങ്ങുകളും മാറ്റിവെക്കണം ,നിയമലംഘിച്ചാൽ കടുത്ത നടപടി, നിർദേശങ്ങൾ ആരാധനാകേന്ദ്രങ്ങൾക്കും ബാധകം,മുന്നറിയിപ്പുമായി ജില്ലാകളക്ടർ ,പോലീസ് ഇടപെട്ട് കുമ്പളയിലെ കല്യാണാഘോഷം തടഞ്ഞു.
കാസർകോട് :കൊവിട് -കൊറോണ വ്യാപനത്തിനും ഭീതിക്കുമെതിരെ കാസർക്ക്പോട് ജില്ലാഭരണകൂടവും പോലീസും സംയുക്ത നീക്കണങ്ങൾ ആരംഭിച്ചു.
കുമ്പള ബംബ്രാണയിലെ വീട്ടിൽ മാർച്ച് 19 ന് നടത്താനിരുന്ന ബഡുവൻ കുഞ്ഞി-നഫീസ ദമ്പതികളുടെ മകകളായ ഫാത്തിമത്ത് ഫർസാനയുടെ വിവാഹാഘോഷ പരിപാടികൾ കാസർകോട് ഡി.വൈ എസ് ,പി പി.ബാലകൃഷ്ണൻ നായരുടെ അഭ്യർത്ഥന മാനിച്ച് എല്ലാ ആഘോഷങ്ങളും ഒഴിവാക്കി.ഇവിടെ വീട്ടുകാർ മാത്രം സംബന്ധിക്കുന്ന നിക്കാഹ് മാത്രമാണ് ഇനി നടക്കുക.മാർച്ച് 29 ന് നടത്താനിരുന്ന കളനാട് ഹദ്ദാദ് നഗറിലെ എ.കെ.സുലൈമാൻ-കദീജ ദമ്പതികളുടെ മകൾ ഫാത്തിമത്ത് തസ്രീന്റെ വിവാഹവും സ്വമേധയാ മാറ്റിവെച്ചതായി ബന്ധുവൃത്തങ്ങൾ പറഞ്ഞു.കാസർകോട് ചൂരിയിലെ പരേതനായ ശാഫിയുടെയും താഹിറ ദമ്പതികളുടെ മകൾ സാബിറയുടെ മാർച്ച് 19 ന് നടത്താനിരുരുന്ന വിവാഹം ആഘോഷങ്ങൾ ഒഴിവാക്കി വീട്ടുകാർമാത്രം പങ്കെടുക്കുന്ന ചടങ്ങാക്കി മാറ്റാൻ തീരുമാനിച്ചതായി ഷാഫിയുടെ സഹോദരൻ ലുഖ്മാൻ ബി.എൻ .സിയോട് പറഞ്ഞു.കുടുംബങ്ങളും സുഹൃത്തുക്കളും ഇത് അഭ്യർത്ഥനയ്ക്കായി കണക്കാക്കണമെന്നും ലുഖ്മാൻ ആവശ്യപ്പെട്ടു.
ജില്ലയിൽ അമ്പതിൽ കൂടുതൽ ആളുകൾ കൂട്ടുന്ന എല്ലാ വിവാഹ-ഉത്സവ -പ്രാർത്ഥനാ ചടങ്ങുകൾ മാറ്റിവെക്കണമെന്നും ദൈനംദിന ആരാധനയ്ക്ക് ഇത് ബാധകമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.ഇന്നുമുതൽ നിയമലംഘനം നിരീക്ഷിക്കാൻ കാഞ്ഞങ്ങാട്ട് സബ് കളക്ടറുടെയും കാസർകോട്ട് ആർ.ഡി.ഒവിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സംഘം പ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ കളക്ടർ ഡോ .ഡി.സജിത്ത് ബാബു ബി.എൻ.സിയെ അറിയിച്ചു.എല്ലാ വില്ലേജുകളിലും ഒരു എസ് ഐയുടെയും രണ്ടു സിവിൽ പോലീസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ മറ്റൊരു കൊറോണ-കൊവിട് വിരുദ്ധ സേന പരിശോധനക്കിറങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഏറ്റവുമ ടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടർ ആവശ്യപ്പെട്ടു.നിയമലംഘനത്തിനെതിരെ കേസടക്കമുള്ള നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം കല്യാണാഘോഷങ്ങൾ മാറ്റിവെച്ച സർക്കറിനോട് സഹകരിച്ചവരെ ജില്ലാ കളക്ടറും പോലീസും അഭിനന്ദിച്ചു.
–