കാസർകോട്: കാസർകോട് നഗരസഭയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന കൗണ്സില് യോഗ ബഹിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. പതിനഞ്ചാം തീയതി ചേരുന്ന മുൻസിപ്പൽ ലീഗ് യോഗത്തിൽ അഡ്വക്കേറ്റ് വി എം മുനീറിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ലീഗിലെ ഉപജാപകസംഘം വാർഡ് കമ്മിറ്റികളിൽ സമ്മർദ്ദം ചെലുത്തുന്നതായി ആക്ഷേപം.കഴിഞ്ഞ ദിവസമാണ് തളങ്കര, കൊല്ലമ്പാടി പ്രദേശത്തെ ചില വാർഡ് കമ്മിറ്റികളെയാണ് വിഎം മുനീറിന് വേണ്ടി സംഘം സമീപിച്ചത്.കഴിഞ്ഞ നാലുവർഷം തിരിഞ്ഞുനോക്കുകയോ വാർഡ് കമ്മിറ്റികളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതവർ സ്വന്തം നില പരുങ്ങലിലായപ്പോൾ വാർഡ് കമ്മിറ്റികളുടെ സഹായം തേടി വന്നത് അപഹാസ്യമാണെന്ന് ഇവർ തിരിച്ചടിച്ചു. നാലുവർഷമായി സാധാരണ പ്രവർത്തകർ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി നഗരസഭയിൽ കയറി ഇറങ്ങികൊണ്ടിരിക്കുമ്പോൾ നേതാക്കളുടെ കുടുംബങ്ങൾക്കും ആശ്രിതർക്കും ഉപജാപക സംഘങ്ങൾക്കും മാത്രം നീതി എന്നുള്ളത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. വീട് അറ്റകുറ്റപ്പണികൾക്ക് നാലു വർഷമായി അപേക്ഷ നൽകിയിട്ടും പരിഗണിക്കാതെ സ്വന്തക്കരുടെ കാര്യം വന്നപ്പോൾ യാതൊരു തടസ്സവും ഇല്ലാതെ അനുവദിച്ചത് എന്ത് നീതി യണെന്നും വാർഡുകളിലെ വികസന പ്രവർത്തികൾക്ക് പൗരപ്രമുഖർമാരുടെ വീടുകൾ കയറിയിറങ്ങി പിരിവ് വാങ്ങേണ്ട ഗതികേടിലാണ് ഞങ്ങളൊന്നും ഇവർ ഉപജാപക സംഘത്തിനെ പരിഹസിച്ചു .തല കുമ്പിട്ടു നിന്നത് മതിയായെന്നും ഇതും പറഞ്ഞ് ഇങ്ങോട്ട് വരരുതെന്നെ താക്കീത് നൽകിയാണ് ഉപജാപക സംഘത്തെ തിരിച്ചയച്ചത്. അതേ സമയം കൊല്ലമ്പാടി, ഗസ്സലി,അണങ്കൂർ നെല്ലിക്കുന്ന് കടപ്പുറം വാർഡിലെ പ്രവർത്തകർ കഴിഞ്ഞ ദിവസം സമാന്തരയോഗം ചേർന്നത്ത് ലീഗ് നേതൃത്വത്തെ ഞെട്ടിപ്പിച്ചു.. നിലവിലെ ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനത്തിൽ തൃപ്തിയില്ലാത്തവരാണ് യോഗം ചേർന്നത്, ഇത്തരത്തിലുള്ള സമാന്തര സംഘങ്ങളാണ് മുസ്ലിം ലീഗിൻറെ കുത്തകയായിരുന്നു അഞ്ചോളം വാർഡുകളിൽ വിമതരായി നിന്ന് പിടിച്ചെടുക്കാൻ കാരണമായത്, നേരത്തെ ബഹിഷ്കരണ സംഘത്തോടൊപ്പോം നിന്നെങ്കിലും അബദ്ധമായിപോയെന്ന് നേതാകളോടും പ്രവർത്തകരോടും കൊല്ലമ്പാടി നേതാവ് കുമ്പസാരിച്ചത് ചർച്ചയായി മാറി കൊണ്ടിരിക്കുമ്പോൾ തന്നെ കൊല്ലമ്പാടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മുൻ യൂത്ത് ലീഗ് നേതാവ് മൊയ്ദീനെ നേതൃസ്ഥാനത്തേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം ചിലർ ആരംഭിച്ചിട്ടുണ്ട് ,അതേ സമയം മുൻസിപ്പൽ വൈസ് ചെയർമാൻ എൽ, എ. മഹ്മൂദിനെ ലീഗിൽ നിന്ന് പുറത്താക്കനുള്ള തീവ്രശ്രമവുമായി ബഹിഷ്കരണ വിഭാഗം തന്ത്രങ്ങൾ മെനയുമ്പോൾ മുൻ ഭരണ നേതാക്കളുടെ പിന്തുണയും ജനസമ്മതിയും സംഘത്തെ ഭയപ്പെടുത്തുന്നു. ഇപ്പോൾ നടന്നുവരുന്നത് പുകച്ചു പുറത്തു ചാടിക്കാനുള്ള തന്ത്രത്തിന് ഭാഗമായുള്ള അന്തർ നാടകങ്ങൾ മാത്രമാണെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ വൈസ് ചെയർമാൻ തയാറായില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണന്ന് അദ്ദേഹം അറിയിച്ചു.