കാസർകോട്:കൊറോണ വൈറസ് ഭീതിയിൽ കേരളം കടന്നുപോകുമ്പോൾ കാസർകോട് റിപ്പോർട് ചെയ്യപ്പെട്ട മലമ്പനി,മഞ്ഞപ്പിത്തം രോഗങ്ങൾക്കെതിരെ ജില്ലാ ഭരണകൂടവും കാസർകോട് നഗരസഭയും കൈകോർത്ത് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.തോടുകളും പുഴകളും ശുചീകരിച്ചറിന് പിന്നാലെ നഗരത്തിലെ കിണറുകളും ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചത്.ആദ്യം നഗരപരിധിയിലെ പൊതുകിണറുകളും കൂത്താടികൾ പുളയുന്ന സ്വകാര്യ കിണറുകളും ശുചീകരിക്കും.കൂടാതെ കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പൊതുപരികളും ജില്ലാ ഭരണകൂടം താത്ക്കാലികമായി മാറ്റിവെക്കുകയാണ്.ഇന്ന് നെല്ലിക്കുന്ന് കസഭയിൽ നടക്കേണ്ടിയിരുന്ന ജില്ലാ ഭരണകൂടത്തിന്റെ അദാലത് മാറ്റിവെച്ചിട്ടുണ്ട്.ശുചീകരണ പ്രവൃത്തിയിൽ പങ്കെടുക്കാനെത്തിയ വിദ്യാനഗർ നെൽകളയിലെ അന്തേവാസികളോട് ജില്ലാ ഭരണാധികാരിയുടെ നിർദേശപ്രകാരം ഒരു കൈ അകലം പാലിചു നിന്നത് കൊറോണക്കെതിരെയുള്ള സന്ദേശമായി മാറി.വൈസ് ചെയർമാൻ എൽ.എ.മെഹമൂദ് ഹാജി സുരക്ഷയുടെ ഭാഗമായി പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് അഭ്യർത്ഥിച്ചു.വൈറസുകളെ തുരത്താൻ ജനങ്ങൾ കൂടെ നിൽക്കണമെന്നും ആത്മീയ നേതാക്കൾ പോലും സുരക്ഷാ മാനിച്ചു മാറി നിൽക്കുമ്പോൾ പൊതുജനങ്ങൾ ഇത് മാതൃകയാക്കണമെന്നും ജീവനേക്കാൾ വലുത് മറ്റൊന്നുമല്ലെന്നുംജില്ലാ കളക്ടർ ഡോ .സജിത്ത് ബാബു ജനങ്ങളോട് അഭ്യർത്ഥിച്ചു.കൊറോണ ബാധയേറ്റ സ്ഥലങ്ങൾ സന്ദർശിച്ച ആളികൾ നിർബന്ധമായും ആരോഗ്യ വകുപ്പിൽ റിപ്പോർട് ചെയ്യണമെന്നും മുനിസിപ്പൽ സെക്രെട്ടറി എസ.ബിജു ആവശ്യപ്പെട്ടു.അതേസമയം ലക്ഷങ്ങൾ ചിലവഴിച്ച നഗര പരിസരം ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച് ചില റോഡരികിൽ മാലിന്യം തള്ളുന്നത് തുടരുകയാണെന്നും ഈ പ്രവണത അനുവദിക്കാനാവില്ലെന്നുംഇതിനെതിരെ ഭീമമായ പിഴയും ജയിൽവാസവും ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ്നൽകി.അതിനിടെ അധികൃതരുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ സൈബർ ഗുണ്ടകൾ നവമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം തുടരുകയാണ്.ഇറ്റലിയിൽ നിന്ന് വന്ന ആളുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കാൻ ഇറക്കിയ സന്ദേശത്തെ പരിഹസിചാൻ ഇവർ രംഗത്തെത്തിയത്.ഇത്തരക്കാർക്കെതിരെ മൂന്നോളം പരാതികളാണ് കാസർകോട്ടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്.