അശ്ലീല വീഡിയോ കാണിച്ച് മദ്രസയ്ക്കുള്ളില്‍ വച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ; മൗലവിയെ കൈകാര്യം ചെയ്ത് മുസ്ലീം വിശ്വാസികള്‍
രുദ്രാപൂർ : മദ്രസയ്ക്കുള്ളില്‍ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ച് , പീഡനത്തിനിരയാക്കിയ മൗലവിയെ കൈകാര്യം ചെയ്ത് മുസ്ലീം വിശ്വാസികള്‍.
ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ മദ്രസയിലാണ് സംഭവം . പ്രായപൂർത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ മൗലവി പീഡനത്തിനിരയാക്കിയെന്നാണ് സൂചന .
മദ്രസയില്‍ നിന്ന് മൗലവിയെ പുറത്താക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം മുസ്ലീം വിശ്വാസികള്‍ മൗലവിക്കെതിരെ പരാതി നല്കി.മുസ്ലീം സമുദായത്തിന്റെ ഒരു പക്ഷം മൗലവിയെ പിന്തുണയ്ക്കുകയും മറുവിഭാഗം കടുത്ത രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ വാക്കേറ്റവും വെടിവയ്പും ഉണ്ടായി. ഒരു ഭാഗത്ത് നിന്ന് വെടിവെപ്പും കല്ലേറും ഉണ്ടായതായാണ് വിവരം.
സംഭവത്തില്‍ മുഹമ്മദ് യൂനുസ്, ഷാഹിദ് അഹമ്മദ്, കബീർ അഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി . പരിക്കേറ്റവരെ രുദ്രപൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇരുഭാഗത്തുനിന്നും ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും , പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും എസ്പി മനോജ് കത്യാല്‍ പറഞ്ഞു.