ബേക്കൽ: പഴയ സ്വർണ്ണമിടപാടിൽ മംഗളുരുവിൽ 7 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഇടനിലക്കാരെ തട്ടിക്കൊണ്ടുവന്ന് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ആറംഗസംഘം റിമാൻറിൽ സ്വർണ്ണ ഇടപാടിൽ ഇടനിലക്കാരായ നീലേശ്വരം കോട്ടപ്പുറം കോട്ടയിൽ വീട്ടിൽ ടി.പി അബ്ദുൾ റഹ്മാന്റെ മകൻ ഷെരീഫ് ഇടക്കാവിൽ 40, കോട്ടയം കാഞ്ഞിരപ്പള്ളി ഇരുപത്താ റാംമൈൽ തട്ടാപ്പറമ്പിൽ വീട്ടിൽ ടി.എം. സജി 40 എന്നിവരെയാണ് ആറം ഗസംഘം മംഗളൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് കാസർകോട് പെരിയാട്ടടുക്കത്തെ കെട്ടിടത്തിൽ തടവിലിട്ട് മണിക്കൂറുകളോളം മർദ്ദിച്ചത്. ഗോവ, കർണാടക എന്നി വിടങ്ങൾ കേന്ദ്രീകരിച്ച് പഴയ സ്വർണ്ണത്തിന്റെ ഇടപാട് നടത്തുന്ന സംഘത്തിന്റെ കയ്യിൽ സ്വർണ്ണമുണ്ടെന്നറിഞ്ഞാണ് ഇടനിലക്കാർ വഴി രണ്ടുപേർ കർണ്ണാടക ബെലഗാവിയിലെത്തിയത്. സ്വർണ്ണം നൽകാനെത്തിയ കർണാടക സംഘം 7 ലക്ഷം രൂപ തട്ടിയെടുക്കുകയും കേരളത്തിൽ നിന്നെത്തിയവരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. പ്രാണരക്ഷാർത്ഥം ഓടിയ കാസർകോട് സംഘം മംഗളൂരുവിൽ ബസിലെത്തുമ്പോഴേയ്ക്കും ഒരു സംഘമാൾക്കാർ കാറിലെത്തി ഷെരീഫിനെയും സജിയെയും തട്ടിക്കൊണ്ടു പോകയയാരുന്നു. നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ മധ്യസ്ഥ ചർച്ചയ്ക്കെന്ന മട്ടിലാണ് ഇരുവരെയും പെരിയാട്ടടു ക്കത്തെത്തിച്ചതെങ്കിലും ഇവിടെയെത്തിയപ്പോൾ സംഘത്തിൻ്റെ മട്ടുമാറി. ബേക്കൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തി ന്റെ അടിസാഥാനത്തിൽ എസ്.ഐ,ബാവ അക്കരക്കാ രന്റെ നേതൃത്വത്തിൽ പോലീസെത്തിയാണ് തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചത്. സംഭവത്തിലുൾപ്പെട്ട പാലക്കാട് ശ്രീകൃഷ്ണപു ത്തെ വി. അജയ്കുമാർ (36) പനയാലിലെ കെ.എച്ച് സൽമാൻ ഫാരിസ് (22) കാസർകോട് നെല്ലിക്കട്ട ഗ്രീൻ നഗറിലെ ഏ.ജെ. ഹംസ (23) നെല്ലിക്കട്ട നെക്രാജെയിലെ ഏ.എച്ച്. മാജിദ് (23) നെല്ലി ക്കട്ട മഷറാ മൻസിലിലെ എം. മുഹമ്മദ് അഷ്റഫ് (26) പനയാൽ ചെരുമ്പ രിഫായി ക്വാർട്ടേഴ്സിലെ സി.എച്ച് മുഹമ്മദ് റഷീദ് (35) എന്നിവരെ എസ്.ഐ യും സംഘവും കയ്യോടെ പിടികൂടിയിരുന്നു. സംഭവത്തിൽ 7 പേരെ പ്രതിയാക്കി ബേക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ,ബാവ അക്കരക്കാര നടത്തിയ ചുടല നീക്കളങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകരമായത് .ഒരുവേള ആക്ഷൻ ഹീറോ ബൈജു എന്ന കഥാപാത്രത്തിലെ പോലീസുകാരനായി ബാവ മാറിയെന്നും പറയപ്പെടുന്നു .