കഴിഞ്ഞദിവസം വൈകുന്നേരം 10 മണിയോടുകൂടി ഉപ്പളയിലെ മാധ്യമപ്രവർത്തകനായ ലത്തീഫിന്റെ ഫോണ് വന്നു. ബുർഹാനെ മൈത്ര ഹോസ്പിറ്റലിൽ സുശീല എന്ന സ്ത്രീ മരണപ്പെട്ടിരിക്കുന്നു. വൈകുന്നേരം അഞ്ചുമണിയോടുകൂടി മരണപ്പെട്ടുപോയ സ്ത്രീയുടെ ബന്ധുക്കൾക്ക് ആശുപത്രിയിൽ ചികിത്സയുടെ പണം അടക്കാൻ സാധിക്കാത്തതിനാൽ മൃതദേഹം വിട്ടു കൊടുക്കുന്നില്ല താനൊന്ന് ഇടപെടണം..ഞാനും ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യത്തിന് മറ്റൊരു ആശുപത്രിയിൽ ഉണ്ടായതിനാൽ പെട്ടെന്ന് പോയി നോക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്തു.
തുടർന്ന് ആശുപത്രിയിലെത്തുകയും മരണപ്പെട്ട സ്ത്രീയുടെ മരുമകൻ പാർക്കിംഗ് ഏരിയയിൽ വച്ച് പരിഭ്രമിച്ചു ആർക്കൊക്കെ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. പരിഭ്രമം കണ്ടപ്പോൾ തന്നെ ആളെ തിരിച്ചറിയാൻ വലിയ പ്രയാസമുണ്ടായില്ല.. തുടർന്ന് യുണൈറ്റഡ് ഹോസ്പിറ്റലിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചുവരുന്ന മൈത്ര ആശുപത്രിയിൽ എത്തുകയും ആശുപത്രി മാനേജ്മെൻറ് പ്രതിനിധിയോട് സംസാരിക്കുകയും ചെയ്തു. . പണം പൂർണമായി അടക്കാൻ ബുദ്ധിമുട്ടുള്ള വിവരം ആശുപത്രിയുടെ മാനേജ്മെന്റിനെ ബന്ധുക്കൾ അറിയിച്ചിരുന്നില്ല എന്നുള്ള കാര്യം ഇവരുമായുള്ള സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു . അപ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടയിലാണ് ഓടിക്കിതിച്ചു വല്ലാത്ത സങ്കടത്തോടെ ഒരു മനുഷ്യൻ ആശുപത്രിയിലേക്ക് കേറിവരുന്നത്. എന്നെ കണ്ട ഉടനെ സലാം പറയുകയും വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. പരിഹരിക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ഞാൻ ഇദ്ദേഹത്തെ അറിയിച്ചപ്പോൾ എൻറെ നാട്ടുകാരാണ് ,പാവങ്ങളാണ്.. ഞാൻ നബിദിനവുമായി ബന്ധപ്പെട്ട ചില പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിയിരുന്നതിനാൽ പള്ളിയിലായിരുന്നു . ഇടയിൽ ചില ഫോണുകൾ വന്നെങ്കിലും എടുക്കാൻ സാധിച്ചിരുന്നില്ല .തുടർന്നാണ് കാസർകോട് എംഎൽഎ നെല്ലിക്കുന്ന് സാഹിബ് ഫോൺ വന്നപ്പോഴാണ് വിവരമറിഞ്ഞതൊന്നും അതാണ് വൈകിപ്പോകാൻ കാരണമെന്നും സങ്കടത്തോടെ പറഞ്ഞു . ഒരു മനുഷ്യൻ തന്റെ നാട്ടുകാരൻെറ സങ്കടത്തെ സ്വയം ആവാഹിക്കുന്ന മുഹൂർത്തമാണ് മുന്നിൽ വിരിഞ്ഞത് .
ഇതേ സമയം തന്നെ സംഭവമറിഞ്ഞ വളരെ കുറഞ്ഞ സമയം കൊണ്ട് ബദിയടുക്കയിലെ സുമനസ്സുകൾ നിന്നും സമാഹരിച്ച് ഒരു ലക്ഷം ഇപ്പോൾ ആശുപത്രിയിൽ അടുക്കാമെന്നും ബാക്കിയുള്ള തുക പതിനഞ്ചാം തീയതിക്കകം നൽകാമെന്നും ഈ മനുഷ്യൻ എഴുതി നൽകി. പാവങ്ങളാണ് ദയ കാണിക്കണം ബില്ലിൽ കാര്യമായി ഇളവ് വേണം എന്നും കൂടി ആ എഴുത്തിനോടൊപ്പം ഇദ്ദേഹം ആവശ്യപ്പെട്ടു
ഇതിനിടയിൽ കാസർഗോഡ് എംഎൽഎ നെല്ലിക്കുന്ന് നിരന്തരം ഫോണിലൂടെ കാര്യങ്ങൾ തിരക്കി വിളിക്കുന്നുണ്ടായിരുന്നു. ആ ഓടി കിതച്ചെത്തിയ മനുഷ്യനെ ഞങ്ങളിത് ആദ്യം കാണുന്നതല്ല.. ഇതുപോലുള്ള നിരവധി ഇടങ്ങളിൽ .. പല മനുഷ്യർക്കും തണലായി താങ്ങായി രാത്രിയെന്നോ പകലോ എന്ന് ഇല്ലാത്ത ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്. ഈ മനുഷ്യസ്നേഹി മറ്റാരുമല്ല… കാസർകോട്ടുകാരുടെ സ്വകാര്യ അഹങ്കാരം .. ബദിയടുക്കയിലെ മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി എച്ച് സെന്ററിന്റെ കൺവീനറുമായ മാഹിൻ കേളോട്ടണ് ഈ മനുഷ്യസ്നേഹി..
ഒരു പൊതുപ്രവർത്തകൻ എങ്ങനെയിരിക്കണം എന്ന സ്വന്തം ജീവിതത്തിലൂടെ കാണിച്ചു നൽകുകയാണ് ഈ മനുഷ്യൻ. അതിലുപരി തന്റെ ജനങ്ങൾ പ്രയാസത്തിൽ പെടുമ്പോൾ നാട്ടിൽ ഇല്ലാതിരുന്നിട്ടും നിരന്തരം ഇടപെടലുകൾ നടത്തുകയും ഇതിനുവേണ്ട കാര്യങ്ങളെ ഏകോപിക്കുകയും ചെയ്ത കാസർഗോഡ് എംഎൽഎ നെല്ലിക്കുന്നും സാധാരണക്കാരായ മനുഷ്യരോടൊപ്പം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. വാർത്തകൾക്കു ഉപരി ഇടപെടലുകൾ ആവശ്യമാണെന്ന് കൃത്യമായ ബോധ്യമുള്ള മാധ്യമപ്രവർത്തകനായ ലത്തീഫിന്റെയും പ്രവർത്തനങ്ങളും ഇവിടെ എടുത്തു പറയേണ്ടതാണ് .
ബുർഹാൻ തളങ്കര