ന്യൂഡൽഹി: വർഗീയ കലാപം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി 1,500 മുതൽ 2,000 വരെ ആളുകളെ പുറത്തു നിന്നും വടക്കുകിഴക്കൻ ഡൽഹിയിലേക്ക് കൊണ്ടുവന്ന് 24 മണിക്കൂറോളം അവിടെ പാർപ്പിച്ചുവെന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനെ തുടർന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാൻ .
മുസ്ലിങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് അക്രമികളിൽ ഭൂരിഭാഗവും പ്രദേശത്തെ സ്കൂളുകളിൽ താമസിച്ചതായി അദ്ദേഹം പറഞ്ഞു. “ഇത് ആസൂത്രിതമായ അക്രമമായിരുന്നു എന്നാണ് ഞങ്ങളുടെ വെളിപ്പെടുത്തൽ. ആളുകളെ പുറത്തു നിന്നു കൊണ്ടു വന്നിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അവർ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തണം. ” സഫറുൽ ഇസ്ലാം ഖാൻ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു.
അക്രമത്തിൽ ഏർപ്പെട്ടവരുടെയും മുഖംമൂടിയും ഹെൽമെറ്റുകളും ധരിച്ചവരുടെയും ഫോട്ടോകൾ ന്യൂനപക്ഷ കമ്മീഷൻ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുമായി ഏകോപിപ്പിച്ചാണ് ന്യൂനപക്ഷ സമിതി സംഘം കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.