കാസർകോട്: വസ്ത്രാലയത്തിൻ്റെ മറവിൽ സ്കൂൾ കുട്ടികൾക്ക് ഇ -സിഗരറ്റ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ബന്തിയോട്ട് പൊലീസ് റെയ്ഡ്. ഡ്രങ്ക്മെൻസ് വെഡ്ഡിംഗ് ഹൗസിൽ നടത്തിയ പരിശോധനയിൽ നാല് ഇ- സിഗരറ്റുകൾ പിടികൂടി. സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ മഞ്ചേശ്വരത്തെ അബൂബക്കർ ജംഷീദ് (27), പാർട്ണർ ഷിറിയയിലെ മൂസ ഖലീൽ (32) എന്നിവർക്കെതിരെ കേസെടുത്തതായി കുമ്പള എസ് ഐ കെ ശ്രീജേഷ് പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പ് പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകർ ഉപയോഗിച്ചു കഴിഞ്ഞാൽ ഈ സിഗരറ്റ് പിടിച്ചെടുത്തിരുന്നു . ഇതുമായി ബന്ധപ്പെട്ട കുമ്പള ഇൻസ്പെക്ടർ വിനോദിനെ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശ നിരീക്ഷിച്ചു വരികയായിരുന്നു . . കാസർകോട് ഡിവൈഎസ്പി സുനിൽകുമാറിന്റെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ രജീഷ്, ലിജു, രാജേഷ് എന്നിവരും കുമ്പള പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന കടയിൽ നിന്നും ഈ സിഗരറ്റ് കണ്ടെടുത്തത് . എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ വ്യാപകമായി ഈ സിഗരറ്റ് ഉപയോഗിക്കുന്നതായി പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു . ഇതുമായി ബന്ധപ്പെട്ട് കാസർഗോഡ് നിരവധി കടകൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു . ഇവിടെ വില്പനക്ക് വച്ചിരുന്ന മുപ്പതോളം ഈ സിഗരറ്റുകൾ കാസർഗോഡ് എസ് ഐ അഖിലേഷ് നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തുകയും ചെയ്തിരുന്നു .
700 രൂപ മുതൽ 1200 രൂപ വരെയാണ് ഈ സിഗരേറ്റുകൾക്ക് വില ഈടാക്കുന്നത് . പോക്കറ്റ് മണികൾ കൊണ്ട് ഈ സിഗരറ്റുകൾ വാങ്ങിക്കാൻ സാധിക്കില്ലെന്ന് പണത്തിനായി വിദ്യാർത്ഥികൾ മറ്റു ക്രിമിനൽ സംഭവങ്ങളിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും പോലീസും പറയുന്നു പ്രാഥമിക ഘട്ടത്തിൽ ഈ സിഗരറ്റത്തുനിന്നും ലഹരി ലഭിക്കുമെങ്കിലും തുടർച്ചയായുള്ള ഉപയോഗം ലഹരി പോരാത്ത വരികയും തുടർന്ന് മാരകമായ മരുന്നിലേക്ക് വിദ്യാർഥികൾ ആകർഷിക്കപ്പെടുകയും ചെയ്യും . വിദ്യാർത്ഥികൾ ഈ സിഗരറ്റ് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ നിർബന്ധമായും പോലീസിനെ വിവരം അറിയിക്കണം എന്ന് ഡിവൈഎസ്പി സുനിൽകുമാർ ആവശ്യപ്പെട്ടു . രക്ഷിതാക്കളും വിദ്യാർത്ഥികളുടെ നടപടികൾ കൃത്യമായി നിരീക്ഷണ വിധേയമാക്കണമെന്നും ഇ-സിഗരറ്റ് വില്പ്പനയെകുറിച്ച് കൂടുതൽ അന്വേഷണം തുടരുന്നതായി ഡിവൈഎസ്പി കൂട്ടിച്ചേർത്തു.