തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്ന് രാവിലെ കാണാതായ 13കാരിയെ കണ്ടെത്തിയെന്ന് വിവരം ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല . ഇതുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രങ്ങളിൽ നിന്നും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . അതുകൊണ്ടുതന്നെ പല മാധ്യമങ്ങൾക്കും പെൺകുട്ടിയെ കണ്ടെത്തിയെന്നും തുടർന്ന് സ്ഥിരീകരണം ലഭിക്കാത്തതുകൊണ്ട് വാർത്ത പിൻവലിക്കേണ്ടയും വന്നിട്ടുണ്ട് ,അരോണയ് എക്സ്പ്രസ്സിൽ കുട്ടി ഉണ്ടെന്നു സംശയത്തെ തുടർന്ന് പാലക്കാട് വെച്ച് ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. റെയിൽവേ പൊലീസിനൊപ്പം ആർപിഎഫ് ടീമും ട്രെയിനിൽ പരിശോധന നടത്തുന്നുണ്ട്. കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ യാത്രക്കാർക്ക് നൽകിയാണ് പരിശോധന തുടരുന്നത്. അതേസമയം, ട്രെയിൻ പാലക്കാട് വിട്ടു. അതേസമയം, ട്രെയിനിൽ പരിശോധന തുടരുകയാണ്. വൈകിട്ട് അഞ്ചിനു തിരുവനന്തപുരം നിന്ന് സിൽച്ചറിലേക്ക് ഉള്ള ട്രെയിനാണിത്.
അതിനിടെ, കുട്ടി നഗരത്തിൽ തന്നെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം വരെ യുള്ള സിസിടിവി കിട്ടിയിട്ടുണ്ട്. കുട്ടി അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ടിക്കറ്റെടുക്കാനോ ഭാഷ സംസാരിക്കാനോ കുട്ടിയ്ക്ക് കഴിയില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനുള്ള പൊലീസ് തീരുമാനം. കുട്ടിയ്ക്കായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ തസ്മീൻ ബീഗത്തെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കഴക്കൂട്ടത്തെ വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുൻപാണ് കുട്ടി കഴക്കൂട്ടത്ത് എത്തുന്നത്.അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ തസ്മീൻ ബീഗത്തെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കഴക്കൂട്ടത്തെ വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു