കാസർഗോഡ് : കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ടും മൂന്നും പ്രതികളായ ടൈഗർ സമീർ ഇസ്മായിൽ എന്നിവർ ഒളിവിൽ തുടരുന്നു . മൂന്നാം പ്രതിയായ ഇസ്മായിൽ സമീപിച്ചപ്പോൾ അഞ്ചാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ ഉത്തരവിട്ടത് . ഇതോടെ അഞ്ചാം തീയതി തനിക്ക് വരാൻ സാധിക്കില്ലെന്ന് അറിയിച്ച ഇസ്മായിൽ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകിയിരിക്കുകയാണ് .
ടൈഗർ സമീർ മായി ബന്ധപ്പെട്ട മൂന്നോളം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് , വയനാട്ടിൽ നിന്നുള്ള മൂന്നു പരാതികൾ കൂടി രേഖപ്പെടുത്തുമ്പോൾ രണ്ടാം പ്രതിയായ ടൈഗർ സമീറിനെതിരെ 6 പരാതികളായി മാറും, ഒളിവിൽ തുടർന്ന് വാട്സ്ആപ്പ് കളിൽ ഒളിയമ്പുകൾ പെയ്തു വിടുകയാണോ ഇപ്പോൾ വിദ്വാന്റെ രീതി . തനിക്കൊന്നും സംഭവിച്ചിട്ടില്ലന്നും താൻ ഈ നാട്ടിൽ തന്നെ ഉണ്ടെന്നും തന്നെ പിടികൂടാൻ ആർക്കും സാധിക്കില്ല എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് വിദ്വാൻ പുറത്തുവിടുന്നത് .
കഴിഞ്ഞദിവസം ബേക്കലം പോലീസിലെ ഒരു ഉദ്യോഗസ്ഥനെ മൂന്നുമാസം മുമ്പുള്ള ഒരു വിഷയവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങളുടെ ഭാഗമായി ട്രാഫിക് പോലീസിലേക്ക് മാറ്റിയതായി കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിലെ വാർത്ത വന്നപ്പോൾ സ്ഥാപനത്തിലെ ഒരു പ്രതിനിധിയെ സ്വാധീനിച്ചതായും ആ വാർത്തയിൽ തനിക്ക് കൂടി അനുകൂലമായി എന്തെങ്കിലും എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട് . പെരിയങ്ങാനത്തെ നോട്ട് തട്ടിപ്പുകാരനും അമ്പലത്തറ കള്ളനോട്ട് കേസിലെ രണ്ടാം പ്രതിയുമായ വ്യക്തി തനിക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഇതേ മാധ്യമത്തിൽ തന്നെ ഒരു വാർത്ത നൽകിയിരുന്നു . തട്ടിപ്പും പുറത്തുവരുമെന്ന് മുൻകൂട്ടി കണ്ട് അത് തടയിടാൻ ആണ് വാർത്ത നൽകിയതെന്ന് പറയുന്ന പ്രതിയുടെ സഹായി വീഡിയോ പുറത്തുവന്നിട്ടുണ്ട് . നേരത്തെ ടൈഗർ സമീർ കാഞ്ഞങ്ങാട് ഒരു പലിശക്കാരനെ കൂട്ടുപിടിച്ചു നേരിട്ട് ഈ പത്രാ ഓഫീസിലെത്തുകയും വാർത്തയിൽ ഇടപെടലുകൾ നടത്താനും ശ്രമിച്ചിരുന്നെങ്കിലും മുഖ്യപത്രാധിപർ ഇവരെ ഇറക്കി വിടുകയായിരുന്നു .ഇതോടെയാണ് കാഞ്ഞങ്ങാട് പ്രസിദ്ധീകരിക്കുന്ന പത്രത്തിലെ മറ്റാരെയോ സ്വാധീനിച്ചാണ് വാർത്തകൾ പുറത്തുവരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് .
അതേസമയം നേരത്തെ കണ്ണൂരിലെ കൊട്ടേഷൻ സംഘത്തിന് പഴയ നോട്ടിന്റെ പകർപ്പ് കൊടുത്തു പറ്റിക്കാൻ ശ്രമിച്ചപ്പോൾ കൊടിസുനിയുമായി ബന്ധപ്പെട്ട കൊട്ടേഷൻ സംഘം എത്തി പെരിയയിൽ വച്ച് വിദ്വാനെ കൈകാര്യം ചെയ്യുകയും പറ്റിച്ചെടുത്ത കാശ് തിരിച്ചു വാങ്ങുകയും ചെയ്തിരുന്നു . മറ്റൊരു സംഭവത്തിൽ ബേക്കൽ സ്വദേശിയെ തന്നെ പറ്റിക്കാൻ ശ്രമിച്ചപ്പോൾ കാഞ്ഞങ്ങാട് രാജ് ഹോട്ടലിന്റെ പിറകുവശത്തുനിന്നും വിദ്വാനെ കൈകാര്യം ചെയ്തിരുന്നതായി പറയപ്പെടുന്നു . ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ പുറത്ത് വന്നിട്ടുണ്ട് .
പണമുണ്ടായാൽ ഏത് കള്ളനെയും അംഗീകരിക്കപ്പെടുന്ന മനസ്ഥിതിയിലേക്ക് നമ്മുടെ നാട്ടിലെ ചിലരെങ്കിലും എത്തപ്പെടാറുണ്ട് എന്ന സമീറിന്റെ കാര്യത്തിൽ യാഥാർത്ഥ്യമാണ് . മോശിച്ച പണം ആണെങ്കിലും തട്ടിപ്പ് നടത്തിയ പണമാണെങ്കിലും അതിന്റെ ഓരം ചേർന്നു തങ്ങളുടെ വിശപ്പ് മാറ്റിയാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് ഇത്തരം ആളുകളുടെ പിൻബലം . അതേസമയം നോട്ടിടപാട് മാത്രമല്ല ബ്ലാക്ക്മെയിലും തനിക്ക് വശം ഉണ്ടെന്ന് തെളിയിച്ച സംഭവം ഇപ്പോൾ നാട്ടിൽ പാട്ടായിരിക്കുകയാണ് . . അഞ്ച് പവന്റെ കാൽ വള സ്ത്രീയെ ഭീഷണിപ്പെടുത്തി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതി ഇതുവരെ പോലീസിൽ എത്തിയിട്ടില്ല . ഇതുമായി ബന്ധപ്പെട്ട തെളിവുകളടക്കം പ്രാഥമിക നടപടികൾ പൂർത്തീകരിച്ച് പരാതിക്കാർ പോലീസിനെ സമീപിക്കും എന്നാണ് അറിയുന്നത് .